Webdunia - Bharat's app for daily news and videos

Install App

അയാള്‍ സെല്ലിലെത്തി പള്‍സര്‍ സുനിയുമായി സൗഹൃദം സ്ഥാപിച്ചു, സുനി ഓരോന്നായി പറഞ്ഞു; ദിലീപ് കുടുങ്ങി

ദിലീപിനെ കുടുക്കിയത് പൊലീസ് തന്നെ, കേസ് ഡയറില്‍ അത് വ്യക്തം!

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (08:06 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനും ജാമ്യം നിഷേധിക്കാനുമുള്ള പ്രധാന കാരണം പള്‍സര്‍ സുനിയുടെ മൊഴി തന്നെയെന്ന് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത് സ്റ്റൂള്‍ പിജെന്‍‍, റീഡ് മെതേഡ് എന്നീ രീതികള്‍ ഉപയോഗിച്ചാണെന്ന് മലയാള മനോര റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ദിലീപിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ജയിലില്‍ എത്തിയ സുനിയെ കൊണ്ട് തന്നെ സത്യം പറയിപ്പിക്കാനുള്ള തന്ത്രമാണ് പൊലീസ് നടത്തിയത്. ഇതിനായി പൊലീസ് സ്വീകരിച്ചത് സ്റ്റൂള്‍ പിജെന്‍ എന്ന മെത്തേഡും.
 
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നവരെ കേസുമായി ബന്ധപ്പെട്ട് പുറത്തുള്ള മറ്റു പ്രതികള്‍ സംരക്ഷിക്കുമെന്ന സുനിയുടെ വിശ്വാസം ഇല്ലാതാക്കാനായിരുന്നു സംഘത്തിന്റെ ആദ്യനീക്കം. അതിന് അന്വേഷണ സംഘത്തിനായി. അതിനൊപ്പം പൊലീസിന്റെ ഏജന്റുമാരായ തടവുപുള്ളികള്‍ സുനിലിന്റെ സെല്ലിലെത്തി സൗഹൃദം സ്ഥാപിച്ചു. സൌഹൃദത്തിലൂടെ സുനി പല കാര്യങ്ങളും തുറന്നു പറഞ്ഞു.
 
സുനിയുടെ തുറന്നു പറച്ചിലുകള്‍ പൊലീസ് രഹസ്യമായി റെക്കോര്‍ഡ് ചെയ്തു. കുറ്റവാളികളെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാന്‍ പൊലീസ് നിയോഗിക്കുന്ന മറ്റൊരു കുറ്റവാളിയെയാണ് സ്റ്റൂള്‍ പിജെന്‍ എന്ന് പറയുന്നത്. ചോദ്യം ചെയ്യലില്‍ സൌഹൃദ മനോഭാമാണ് പൊലീസ് സൃഷ്ടിച്ചത്. ഇതിലൂടെ പ്രതികളുടെ മനസ് തുറപ്പിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ഇതിനെ ‘റീഡ് മെതേഡ്’ എന്ന് പറയും. പ്രതികളുമായി അടുത്ത സൗഹൃദത്തിലായ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരടങ്ങിയ സംഘം ചോദ്യം ചെയ്തപ്പോഴാണ് സുനിയും കൂട്ടരും മനസ്സ് തുറന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

അടുത്ത ലേഖനം
Show comments