Webdunia - Bharat's app for daily news and videos

Install App

ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച പ്രിയസഖിക്കായി രാഹുല്‍ കോടതിയിലേക്ക്

ആരുമറിയാതെ വിവാഹിതരായി, സത്യമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവളെ വിദേശത്തേക്ക് കടത്തി; നീതിക്കായി രാഹുല്‍ കോടതിയിലേക്ക്

Webdunia
വ്യാഴം, 27 ജൂലൈ 2017 (15:05 IST)
ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായ പൂജയുടെയും രാഹുലിന്റേയും കഥ ഓച്ചിറയില്‍ ചര്‍ച്ചയാകുന്നു. ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയാണ് ഇരുവരും വിവാഹിതരായത്. കാര്യമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവളെ വിദേശത്തേക്ക് കടത്തി. ഇപ്പോള്‍, തന്റെ ഭാര്യയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. 
 
തന്റെ ഭാര്യയെ കാണാനില്ലെന്നും വീട്ടു തടങ്കലിലാണെന്നും കാട്ടി രാഹുല്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ദുബായില്‍ ആണെന്ന് വിവരം ലഭിച്ചത്. എന്നാല്‍, പൂജ വിദേശത്തായതിനാല്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. പൂജയെ വിട്ടുകിട്ടാന്‍ കൂടുതല്‍ നടപടിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് രാഹുല്‍. 
 
വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും മെയ് 23ന് മുതുകുളം പാണ്ഡവര്‍കാട് ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. അടുത്ത സുഹൃത്തുക്കള്‍ മാത്രമയിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. വിവാഹക്കാര്യം ഇരുവരും വീട്ടുകാരില്‍ നിന്നും മറച്ചുവെച്ചു. ഒന്നുമറിയാത്തത് പോലെ പെണ്‍കുട്ടി വീട്ടിലേക്കും മടങ്ങി.
 
വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി വിവാഹം നടന്ന സ്ഥലത്തെ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. ഇരുവരും താമസിക്കുന്നത് മറ്റൊരു പഞ്ചായത്തില്‍ ആയിരുന്നു അന്വേഷണത്തിനായി ആളുകള്‍ പൂജയുടെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ വിവാഹം കഴിഞ്ഞ കാര്യം മാതാപിതാക്കള്‍ അറിയുന്നത്. 
 
വിവരമറിഞ്ഞ പൂജയുടെ അമ്മ, മകളെ ഹോസ്റ്റലില്‍ നിന്നും കൂട്ടിക്കൊണ്ട് വരികയായിരുന്നു. അമ്മ വന്ന കാര്യം പൂജ രാഹുലിനെ വിളിച്ചറിയിക്കുകയും ചെയ്തു. വിവാഹക്കാര്യം പൂജയുടെ വീട്ടുകാര്‍ അറിഞ്ഞെന്ന് മനസ്സിലാക്കിയ രാഹുല്‍ തന്റെ വീട്ടുകാരെ വിവരങ്ങള്‍ എല്ലാം അറിയിക്കുകയും അതിനുശേഷം പൂജയുടെ വീട്ടിലേക്ക് എത്തുകയും ചെയ്തു. 
 
ഭര്‍ത്താവ് ഗള്‍ഫിലാണെന്നും എത്തിയാലുടന്‍ വിവാഹം നടത്താമെന്നും അമ്മ വാക്കു നല്‍കി. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ പൂജയെ വിദേശത്തേക്ക് കടത്തുകയായിരുന്നു. പൂജയെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments