Webdunia - Bharat's app for daily news and videos

Install App

കലാഭവന്‍ മണിയുടെ മരണം: സാബുമോനും ജാഫര്‍ ഇടുക്കിയും ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് നുണപരിശോധന; തല്‍ക്കാലം സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ലോക്നാഥ് ബെഹ്റ

കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ ആരോപണം കൂടി കണക്കിലെടുത്ത് അന്വേഷണ സംഘം മണിയുടെ സഹായികളെ നുണപരിശോധനക്ക് വിധേയമാക്കും.

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (16:22 IST)
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ ആരോപണം കൂടി കണക്കിലെടുത്ത് അന്വേഷണ സംഘം മണിയുടെ സഹായികളെ നുണപരിശോധനക്ക് വിധേയമാക്കും. മണിയെ അവശനിലയില്‍ കണ്ടെത്തിയതിന്റെ തലേ ദിവസം മണിയുടെ വിശ്രമകേന്ദ്രമായ പാഡിയില്‍ ഒത്തുകൂടിയവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുന്നത്. സിനിമാ-സീരിയല്‍ നടന്മാരായ ഇടുക്കി ജാഫറിനെതിരേയും സാബുമോനെതിരേയും ചില ആക്ഷേപങ്ങളും സംശയങ്ങളും ഈ കൊലപാതകവുമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം അവര്‍ ഇരുവരും നിഷേധിക്കുകയും ചെയ്തു. 
 
റൂറല്‍ എസ്‌പി നിശാന്തിനിയെ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായി. മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന്‍, ജാഫര്‍, സാബുമോന്‍ എന്നിവര്‍ക്കൊപ്പം മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കും. മണിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരും അവസാന നിമിഷം വരെ മണിയോടൊപ്പം ചെലവഴിച്ചവരുമാണ് ഇവര്‍. 
സുപ്രീംകോടതി ഉത്തരവ് പ്രകാരം നുണ പരിശോധനയ്ക്ക് വിധേയരാക്കേണ്ടവരുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ നുണപരിശോധന നടത്താന്‍ കഴിയൂ. എന്നാല്‍ ജാഫര്‍ ഇടുക്കിയും സാബുമോനും നുണപരിശോധനയ്ക്ക് വിധേയമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
 
മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിലെല്ലാം സത്യം തെളിയിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എന്തുകാര്യവും ചെയ്യാമെന്നായിരുന്നു ജാഫറും സാബുവും പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നുണ പരിശോധനയെന്ന പൊലീസിന്റെ ആവശ്യം ഇരുവരും നിരാകരിക്കില്ലെന്നാണ് പ്രതീക്ഷ. അവര്‍ക്ക് ഇക്കാര്യത്തില്‍ സമ്മതമല്ലെന്ന സ്ഥിതി വന്നാല്‍ ഇരുവരും സംശയത്തിന്റെ നിഴലിലുമാകുകയും ചെയ്യും. 
മണിയെ അപായപ്പെടുത്താന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചിട്ടുണ്ടെന്ന സംശയമാണ് ഇപ്പോളും കുടുംബത്തിനുള്ളത്. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഈ ആരോപണം പല തവണ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പൊലീസ് ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്.
 
അതേസമയം കേസ് സിബിഐക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ല. ഈ കേസില്‍ സിബിഐ അന്വേഷണം തല്‍കാലം വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. കേന്ദ്ര ലാബിലെ ഫലം വന്നതോടെയാണ് മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഡിജിപി വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ കേരളാ പൊലീസ് തന്നെ ഈ കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് ഡിജിപിയുടെ വ്യക്തമാക്കി. 
 
ചാരായം കുടിച്ചതാണ് മണിയുടെ മരണകാരണമായി ഡിജിപി പറയുന്നത്. ഔട്ട് ഹൗസില്‍ ചാരായം എത്തിച്ചത് ആരാണെന്ന് വ്യക്തമായാല്‍ മണിയുടെ മരണത്തിലെ ദുരൂഹത മാറുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന്റെ നേതൃനിരയിലുള്ള പലരും പെരുമ്പാവൂര്‍ ജിഷ വധക്കേസുമായിബന്ധപ്പെട്ട് ആലുവയിലാണുള്ളത്. സിബിഐ അന്വേഷണം ആരംഭിക്കാത്തതിനാല്‍ നിലവിലുള്ള അന്വേഷണ സംഘത്തിന്റെ പ്രധാന ചുമതല നിശാന്തിനിക്കായിരിക്കും.
 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

തിരുവനന്തപുരത്ത് പനിക്കുള്ള കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഡിജിറ്റൽ സർവേ: ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ലഭ്യമാക്കാൻ കേരളം, രാജ്യത്തിന് മാതൃകയെന്ന് മന്ത്രി കെ രാജൻ

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments