കോടതിക്കും ആശുപത്രിക്കും എന്തിന് കൊച്ചി മെട്രോക്കുവരെ വേണ്ടിയിരുന്നത് മഹാരാജാസിന്റെ ഭൂമി, സർക്കാരും കൈയ്യൊഴിഞ്ഞ വിദ്യാർത്ഥികളുടെ ഭാവി ഇനിയെന്താകും?: ആഷിക് അബു

ചുവരിൽ പച്ചത്തെറികളും ടോയ്‌ലറ്റ് സാഹിത്യവും എല്ലായിടത്തും കാണുമെന്ന് ആഷിക് അബു

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2016 (13:54 IST)
മഹാരാജാസ് കോളേജിലെ ചുവരെഴുത്തു വിവാദവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സംവിധായകന്‍ ആഷിക് അബു. ഫേസ്ബുക്ക് പേജിലാണ് ആഷിക് അബു തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. സർക്കാരും കൈയ്യൊഴിഞ്ഞ മഹാരാജാസ് കാമ്പസിലെ വിദ്യാർത്ഥികളുടെ ഭാവി തീരുമാനിക്കുന്നത് അവിടുത്തെ സാറന്മാരായിരിക്കുമെന്ന് ആഷിക് അബു വ്യക്തമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് ആഷിക് നേരത്തെ തന്നെ തന്റെ നിലപാട് അറിയിച്ചിരുന്നു.
 
ആഷിക് അബുവിന്റെ വാക്കുകളിലൂടെ:
 
കോടതിക്കും ആശുപത്രിക്കും കൊച്ചി മെട്രോക്കും അങ്ങനെ പലതിനും ഭൂമി ആവശ്യം വന്നപ്പോൾ പകുത്തുകൊണ്ടുപോയത് സർക്കാർ കലാലയമായ എറണാകുളം മഹാരാജാസ് കോളേജിന്റെ ഭൂമിയാണ്. GCDA കാലാവധി കഴിഞ്ഞും കൈവശം വെച്ചിരുന്ന മഹാരാജാസ് കോളേജ് സ്റ്റേഡിയം ഒരു കാലത്തെ വലിയ വിദ്യാർത്ഥി സമരത്തിന് ശേഷമാണ് കോളേജിന് വിട്ടുകിട്ടിയത്. ഇപ്പോൾ ആ സ്റ്റേഡിയം ആരുടെ നിയന്ത്രണത്തിലാണ് എന്നറിയില്ല. അതിദാരുണമാണ് ഹോസ്റ്റലുകളുടെ സ്ഥിതി എല്ലാ കാലവും. മഹാരാജാസ് കോളേജ് പുനരുദ്ധാരണം എന്ന പേരിൽ തേക്കും വീട്ടിയും മാറ്റി വെയിലേറ്റാൽ വളയുന്ന, മഹാഗണി എന്ന പേരിൽ ഏതോ തട്ടിപ്പുമരം കൊണ്ട് കോൺട്രാക്ടർ നന്നായി.
 
ഒന്നാന്തരം അക്കാദമിക് നിലവാരം എല്ലാ കാലവും ഈ ക്യാമ്പസ് നിലനിർത്തിപോന്നു. കലയും സാഹിത്യവും രാഷ്ട്രീയവും കലഹവും സിനിമയും ശാസ്ത്രവും ഗണിതവും ഒരുപോലെ കണ്ടിരുന്ന സംസ്കാരം. ദാ ഇപ്പൊ സ്വയംഭരണ പദവി ചാർത്തികൊടുത്ത സർക്കാരും കൈ കഴുകി. ഇനി മഹാരാജാസിന്റെ ഭാവി നിശ്ചയിക്കുക അവിടുത്തെ സാറന്മാരാണ്. അതായത് എന്തൊക്കെയോ സീനിയോറിറ്റി മാത്രം മാനദണ്ഡമായി വരുന്ന 'നിയമനങ്ങൾ' തീരുമാനിക്കും കുട്ടികളുടെ ജീവിതം. ഇതിനെയാണ് ആ ക്യാമ്പസ്സിലെ വിദ്യാർത്ഥികൾ കുറെ കാലങ്ങളായി എതിർക്കുന്നത്.
 
ചുവരിൽ പച്ചത്തെറികളും, ടോയ്‌ലറ്റ് സാഹിത്യവും എല്ലായിടത്തും കാണും, കാമ്പസുകളിൽ മാത്രമല്ല. ചുവരിൽ കുറച്ചുപേർ എഴുതിവെച്ച വൃത്തികേടുകൾ മായ്ക്കുകയാണ് അവിടുത്തെ പുരോഗമന വിദ്യാർഥിസമൂഹം ചെയ്തത്. അത് ചെയ്തവരെ മാതൃകാപരമായി തിരുത്തണം എന്നും ആ വിദ്യാർത്ഥികൾ വിശ്വസിക്കുന്നു. ജയിലിൽ ഇടുന്നതിനുമുൻപ് കൗമാരപ്രായക്കാരെ തിരുത്താൻ വഴികൾ ഒരുപാടുണ്ടല്ലോ !

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അടുത്ത ലേഖനം
Show comments