Webdunia - Bharat's app for daily news and videos

Install App

ജീവനക്കാരിയെ ആറുദിവസം ക്രൂരമായി പീഡിപ്പിച്ചു, ജ്വല്ലറി ഉടമ ഒളിവില്‍; അറസ്റ്റിലായതോ പിതാവും !

28കാരിയായ ജ്വല്ലറി ജീവനക്കാരിയെ ആറുദിവസം പീഡിപ്പിച്ച ഉടമ ഒളിവില്‍

Webdunia
ശനി, 3 ജൂണ്‍ 2017 (11:07 IST)
ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം അപഹരിച്ചെന്ന് ആരോപിച്ച് വിവാഹിതയായ 28കാരിയെ ആറ് ദിവസം പീഡിപ്പിച്ചതായി പരാതി. ഓയൂരില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലെ ജീവനക്കാരിയാണ് പീഡനത്തിന് ഇരയായത്. ആരോപണ വിധേയനായ ഉടമ ഒളിവിലാണ്. ഒടുവില്‍ പൊലീസ് ഉടമയുടെ 84കാരനായ പിതാവിനെ അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ കൊല്ലം ആശ്രാമം മണിഗ്രാമത്തില്‍ ദില്‍ഷാദാണ് ഒളിവില്‍ പോയത്.
 
ആറ് മാസം മുമ്പായിരുന്നു കോട്ടയം കുമരകം സ്വദേശിയായ യുവതി ജ്വല്ലറിയില്‍ ജോലിക്കെത്തിയത്. കടയുടെ മുകളിലെ മുറിയില്‍ വച്ച് ദില്‍ഷാദ് പലതവണ തന്നെ പീഡിപ്പിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കുടുംബവീട്ടില്‍ തന്നെ പൂട്ടിയിട്ട് പീഡിപ്പിച്ചെ ഈ സംഭവത്തിന് അബ്ദുല്‍ഖാദര്‍ സഹായം നല്‍കിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് യുവതിയെ അന്യായമായി തടങ്കലില്‍ വച്ചതിനും ഭീഷണിപ്പെടുത്തിയതിനും പിതാവിനെ അറസ്റ്റ് ചെയ്തത്.  
 
വീട്ടില്‍ നിന്നും  രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ സ്വര്‍ണം അപഹരിച്ചെന്ന് കാണിച്ച് കേസ് കൊടുക്കുമെന്ന് ദില്‍ഷാദ് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറഞ്ഞു. വെള്ളിയാഴ്ച യുവതിക്ക് ലാന്റ് ഫോണ്‍ വിളിക്കാന്‍ അവസരം കിട്ടിയപ്പോഴാണ് പൊലീസുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് അവരെ മോചിപ്പിച്ചത്. അബ്ദുല്‍ ഖാദറിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എന്നാല്‍ ഒളിവില്‍ പോയ ദില്‍ഷാദിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.  
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments