ദിലീപുമായി സൗഹൃദമുണ്ട്, സാമ്പത്തിക ഇടപാടുകളില്ല: അൻവർ സാദത്ത് എംഎൽഎ

തെറ്റുകാരനല്ലെന്ന് ദിലീപ് ആലുവ തേവരുടെ മുന്നില്‍ സത്യം ചെയ്തുവെന്നും എംഎൽഎ

Webdunia
വെള്ളി, 14 ജൂലൈ 2017 (17:21 IST)
നടന്‍ ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുളളതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. ദിലീപുമായി താന്‍ നിരന്തരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ ശരിയാണോയെന്ന് താന്‍ ദിലീപിനോട് പലതവണ ചോദിച്ചിട്ടുണ്ട്. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആലുവ തേവരുടെ മുന്നില്‍ വെച്ച് ദിലീപ് സത്യം ചെയ്യുകയും പള്‍സര്‍ സുനിയുമായി ബന്ധമില്ലെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
 
ഈ കേസില്‍ ദിലീപ് കുറ്റക്കാരനാണെങ്കില്‍ അദ്ദേഹത്തെ താന്‍ ന്യായീകരിക്കുന്നില്ല, അദ്ദേഹത്തിന് തക്കതായ ശിക്ഷതന്നെ ലഭിക്കണമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. ദിലീപുമായി തനിക്ക് ഒരുതരത്തിലുമുള്ള പണമിടപാടുകളില്ല. ആക്രമിക്കപ്പെട്ട നടിയും അവരുടെ കുടുംബവുമായും തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും എം.എൽ.എ വ്യക്തമാക്കി.തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ഇതിന്‍റെ ഭാഗമാണ് ഡി.വൈ.എഫ്.ഐ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കാന്‍ കേരള സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയമിച്ചു

'ഭാര്യക്ക് എന്നെക്കാള്‍ ഇഷ്ടം തെരുവ് നായ്ക്കളെയാണ്': മൃഗസംരക്ഷണ പ്രവര്‍ത്തകയായ ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments