ദിലീപ് എനിക്ക് മകനെ പോലെ, തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ വെച്ച് തല്ലിക്കൊല്ലാം: കെ പി എ സി ലളിത

ദിലീപിനെ കാണരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: കെ പി എ സി ലളിത

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (08:39 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ നടി കെ പി എ സി ലളിത ജയിലിലെത്തി സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലളിത. വ്യക്തിപരമായിട്ടാണ് ദിലീപിനെ താന്‍ സന്ദര്‍ശിച്ചതെന്ന് കെ പി എ സി ലളിത വ്യക്തമാക്കി.
 
‘ദിലീപിനെ കാണാനുള്ള അവകാശം എനിക്കുണ്ട്. വ്യക്തിപരമായി ദിലീപിനെ കാണരുതെന്ന് പറയാനുള്ള അവകാശം മറ്റാര്‍ക്കും ഇല്ല. ദിലീപ് എനിക്ക് എന്റെ മകനെ പോലെയാണ്. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണക്കും.‘ - കെ പി എ സി ലളിത പറഞ്ഞു.
 
താന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെ പി എ സി ലളിത പറഞ്ഞതായി മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരിക്കവേ പീഡനക്കേസില്‍ പ്രതിയായ ഒരാളെ നേരില്‍ ചെന്ന് കണ്ടത് ശരിയായില്ലെന്നായിരുന്നു ലളിതയ്ക്കെതിരെ ഉയര്‍ന്ന ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments