Webdunia - Bharat's app for daily news and videos

Install App

ദുബായ് മനുഷ്യക്കടത്തു റാക്കറ്റ് അഞ്ഞൂറിലധികം മലയാളി യുവതികളെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വിറ്റു

അഞ്ഞൂറിലധികം മലയാളി യുവതികൾ ദുബായ് മനുഷ്യക്കടത്തു റാക്കറ്റില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

Webdunia
ശനി, 14 ഒക്‌ടോബര്‍ 2017 (07:53 IST)
അഞ്ഞൂറിലധികം മലയാളി യുവതികളെ ദുബായ് മനുഷ്യക്കടത്തു റാക്കറ്റ് പെൺവാണിഭ സംഘങ്ങൾക്ക് വിറ്റതായി റിപ്പോര്‍ട്ട്. കേസന്വേഷിച്ച സിബിഐക്ക് ഷാർജയിലും അജ്മാനിലും കുടുങ്ങിയവരെപ്പറ്റിയുള്ള വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ തുടരന്വേഷണം നടക്കുകയുള്ളു.
 
നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്ത് കേസിന്റെ അന്വേഷണത്തിലാണ് മലയാളി യുവതികളെ തടങ്കലിലാക്കി പെൺവാണിഭം നടത്തുന്ന റാക്കറ്റിനെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. 
 
കടത്തപ്പെട്ടവരില്‍ അഞ്ചു വർഷങ്ങൾക്കിടയില്‍ രക്ഷപ്പെട്ടു നാട്ടിലെത്തിയതു 12 പേര്‍. അതില്‍ എട്ടു പേർ സിബിഐക്കു മൊഴി നൽകാന്‍ ധൈര്യപ്പെട്ടിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെൺവാണിഭം നടത്തുന്ന റാക്കറ്റിനെക്കുറിച്ച് വിവരം കിട്ടിയത്. 
 
20,000 മുതല്‍ 25,000 രൂപ വരെ ശമ്പളത്തില്‍ വീട്ടുജോലി വാഗ്ദാനം ചെയ്താണ് യുവതികളെ വിദേശത്തേക്കു കടത്തിയതെന്നാണ് വിവരം. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പെൺവാണിഭ സംഘത്തിന്റെ ഏജന്റുമാര്‍ പ്രവർത്തിക്കുന്നുണ്ടെന്നും സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

അടുത്ത ലേഖനം
Show comments