Webdunia - Bharat's app for daily news and videos

Install App

പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂര്‍ ഏറ്റെടുത്തു; ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സുനി തന്നോട് പറഞ്ഞെന്ന് ആളൂര്‍

പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂര്‍ ഏറ്റെടുത്തു

Webdunia
ബുധന്‍, 28 ജൂണ്‍ 2017 (17:32 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ ബി എ ആളൂര്‍ ഏറ്റെടുത്തു. സുനിയെ റിമാന്‍ഡ് ചെയ്തിരിക്കുന്ന കാക്കനാട് സബ് ജയിലില്‍ എത്തിയ ആളൂര്‍ സുനിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. 
 
തുടര്‍ന്നാണ് തന്റെ വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍ നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കിയത്. ഈ അപേക്ഷ ജയില്‍ സൂപ്രണ്ട് നാളെയാണ് കോടതിയില്‍ അവതിരിപ്പിക്കുക. ഇത് കോടതി അനുവദിച്ചാല്‍ സുനിയ്ക്ക് വേണ്ടി ആളൂരായിരിക്കും കോടതിയില്‍ ഹാജരാവുക. 
 
നടിയെ ആക്രമിച്ച സംഭവത്തില്‍ പല ഉന്നതര്‍ക്കും പങ്കുള്ളതായി പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി ആളൂര്‍ വ്യക്തമാക്കി. വലിയ ഗൂഢാലോചനയാണ് ആ സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നത്. ആവശ്യമെങ്കില്‍ 164 പ്രകാരം ഇക്കാര്യങ്ങളെല്ലാം സുനി കോടതിയില്‍ രഹസ്യമൊഴിയായി നല്‍കുമെന്നും ആളൂര്‍ വ്യക്തമാക്കി. 
 
കുപ്രസിദ്ധമായ സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വക്കാലത്തേറ്റെടുത്ത് വാര്‍ത്തകളില്‍ ഇടംനേടിയ ബിഎ ആളൂര്‍ പിന്നീട് ജിഷവധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനും സോളാര്‍ക്കേസില്‍ സരിത എസ് നായര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്. 

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ഒക്ടോബര്‍ 1ന് പണമിടപാടുകള്‍ വൈകും

മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി രാജ്യമാതാ- ഗോമാത എന്നറിയപ്പെടുമെന്ന് സർക്കാർ ഉത്തരവ്

മയക്കുമരുന്ന് കേസുകളില്‍ എത്രയും വേഗം ചാര്‍ജ് ഷീറ്റ് നല്‍കും; രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments