Webdunia - Bharat's app for daily news and videos

Install App

പെരുമാറ്റച്ചട്ടത്തിന്റെ മറവില്‍ ഗുരുവായൂരില്‍ പൊലീസ്‌ തേര്‍വാഴ്ച

Webdunia
ബുധന്‍, 26 മാര്‍ച്ച് 2014 (16:07 IST)
PRO
പെരുമാറ്റചട്ടത്തിന്റെ മറവില്‍ ഗുരുവായൂര്‍ മേഖലയില്‍ വ്യാപകമായ പോലീസ്‌ തേര്‍വാഴ്ച്ച. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയില്‍ അര്‍ധരാത്രി സന്നാഹങ്ങളുമായി ഇറങ്ങിയ പോലീസ്‌ പട, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ്‌ പ്രചരണ ബോര്‍ഡുകള്‍ വ്യാപകമായി തീയിട്ട്‌ നശിപ്പിച്ചു. ഫ്ലക്സുകള്‍ റോഡരികില്‍ കൂട്ടിയിട്ട്‌ കത്തിച്ചപ്പോള്‍ പലയിടത്തും വീടുകളിലേക്കുള്ള ബിഎസ്‌എന്‍.എല്‍ കേബിളുകള്‍ കത്തിപ്പോയി.

മൂന്ന്‌ പോലീസ്‌ ജീപ്പുകളിലായി സഞ്ചരിച്ചാണ്‌ ഗുരുവായൂര്‍ നഗരസഭയിലും കണ്ടാണശേരി മേഖലയിലും ഗുരുവായൂര്‍ പോലീസിന്റെ അതിക്രമങ്ങള്‍ നടന്നത്‌. പെരുമാറ്റചട്ടക്കാലത്ത്‌ പോലീസിന്‌ എന്തുമാവാം എന്ന ഭാവത്തിലായിരുന്നു പോലീസിന്റെ പെരുമാറ്റം. രാത്രി റോഡില്‍ നിന്ന്‌ തീയാളുന്നത്‌ കണ്ട്‌ പുറത്തിറങ്ങിയ പലരും കാക്കിപ്പടയെ കണ്ട്‌ ഭയന്ന്‌ പുറത്തിറങ്ങിയില്ല.

പെരുമാറ്റം ചട്ടം ലംഘിച്ചാല്‍ പകല്‍ സമയത്ത്‌ തന്നെ നടപടിയെടുക്കാമെന്നിരിക്കേ, പാതിരാത്രിയില്‍ പോലീസ്‌ നടത്തിയ തേര്‍വാഴ്ചയില്‍ ദുരൂഹതയുള്ളതായി സംശയമുണ്ട്‌. സ്തൂപങ്ങളും കൊടിമരങ്ങളും വാര്‍ത്താബോര്‍ഡുകളും പോലീസ്‌ തകര്‍ത്തിട്ടുണ്ട്‌. ഇരുട്ടിന്റെ മറവില്‍ ബോര്‍ഡുകള്‍ തകര്‍ത്ത്‌ രാഷ്ട്രീയ കക്ഷികളെ തമ്മിലടിപ്പിക്കുകയും ഇതിന്റെ പേരില്‍ പോലീസ്‌ തേര്‍വാഴ്ച നടത്തുകയുമായിരുന്നു ഉദ്ദേശമെന്ന്‌ സംശയമുയര്‍ന്നിട്ടുണ്ട്‌. മേഖലയിലെ ബന്ധപ്പെട്ട നേതാക്കളെയൊന്നും അറിയിക്കാതെയാണ്‌ പോലീസ്‌ നടപടി സ്വീകരിച്ചത്‌. എന്നാല്‍ പോലീസിന്റെ പ്രവൃത്തികള്‍ ചില പരിസരവാസികള്‍ കണ്ടതിനാല്‍ വ്യാപകമായി പൊട്ടിപുറപ്പെടുമായിരുന്ന രാഷ്ട്രീയസംഘട്ടനം ഒഴിവായി.

രാഷ്ട്രീയ സംഘട്ടനമുണ്ടാക്കി തെരഞ്ഞെടുപ്പിന്‌ മുമ്പായി പ്രദേശത്ത്‌ പോലീസ്‌ രാജ്‌ കൊണ്ടുവരികയായിരുന്നു ലക്ഷ്യമെന്നും പറയുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത്‌ സ്ഥാപിച്ചിട്ടുള്ള തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത ബോര്‍ഡുകളും പോലീസ്‌ കീറിയെറിഞ്ഞിട്ടുണ്ട്‌.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

Show comments