Webdunia - Bharat's app for daily news and videos

Install App

ഫസലിനെ റെയിൽവേ ക്രോസിനു സമീപംവച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്; ബിജെപി ബന്ധം തെളിയിക്കുന്ന സുബീഷിന്റെ ഫോൺ സംഭാഷണം പുറത്ത്

ഫസല്‍ വധക്കേസില്‍ ബിജെപി ബന്ധം തെളിയിക്കുന്ന ഫോൺ സംഭാഷണം പുറത്ത്

Webdunia
ശനി, 10 ജൂണ്‍ 2017 (12:07 IST)
തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട സുബീഷ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ആർഎസ്എസ് നേതാക്കളുടെ നിർദേശപ്രകാരമാണ് താനടക്കമുള്ള നാലുപേർ ചേർന്ന് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് സംഭാഷണത്തിൽ പറയുന്നത്. 
 
സുബീഷ് പൊലീസിന് മുന്നില്‍ നല്‍കിയ കുറ്റസമ്മത മൊഴി ഇന്നലെ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത് അയാളേ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പറയിച്ചതാണെന്ന വിശദീകരണമാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുബീഷിന്റെ ഫോൺ സംഭാഷണവും പുറത്ത് വന്നത്. ബിജെപി നേതാവുമായി നടത്തിയ സംഭാഷണത്തില്‍ ഫസലിനെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും ഇയാള്‍ വിശദീകരിക്കുന്നുണ്ട്. 
 
വളരെ ശ്രദ്ധയൊറ്റെയാണ് ഫസലിനെ കൊലപ്പെടുത്തിയിരിക്കുന്നത്. എന്നാലും തനിക്ക് ചെറിയ ഭയമുണ്ട്. ഫസലിനെ റെയിൽവേ സ്റ്റേഷനുസമീപത്തുവെച്ച് കൊലപ്പെടുത്തുന്നതിനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ തങ്ങളുടെ വാഹനം വരുന്നതുകണ്ട ഫസൽ ഓടി രക്ഷപെട്ടു. തുടർന്ന് റെയിൽവേ ക്രോസിനു സമീപംവച്ച് ഒരു വെട്ടുവെട്ടി. എന്നിട്ടും ഓടി രക്ഷപെട്ട ഫസലിനെ അടുത്തുള്ള വീടിനു മുന്നിലിട്ടാണ് കൊലപ്പെടുത്തിയത്.
 
കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന ഉറപ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പേടിയില്ലെന്നും സുബീഷ് പറയുന്നു. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിനു ശേഷം നടന്ന ഫോൺ സംഭാഷണമാണ് ഇതെന്നാണ് വ്യക്തമാകുന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബീഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഫസല്‍ വധവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പുറത്തു വന്നത്. 

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിമരുന്ന് നൽകി വിദ്യാർത്ഥിയെ നിരന്തരമായി പീഡിപ്പിച്ച 62 കാരന് 37 വർഷം കഠിന തടവ്

മദ്ധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് ജീവപര്യന്ത്യം തടവ് ശിക്ഷ

11 വയസ്സായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വികലാംഗന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്ന് ഇറാനികള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദേശം

സദ്ഗുരു സ്വന്തം മകളെ വിവാഹം ചെയ്തയച്ചിട്ട് മറ്റു സ്ത്രീകളെ സന്യാസത്തിന് പ്രോത്സാഹിപ്പിക്കുന്നതെന്തിനെന്ന് കോടതി

അടുത്ത ലേഖനം
Show comments