ബിജെപി ഓഫിസ് ആക്രമണം: കാഴ്ചക്കാരായി നിന്ന പൊലീസുകാർക്ക് സസ്പെൻഷൻ

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചത് നോക്കിനിന്ന പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Webdunia
വെള്ളി, 28 ജൂലൈ 2017 (11:33 IST)
തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുള്ള ആക്രമണം നോക്കി നിന്ന പൊലീസുക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇന്ന് പുലർച്ചെ സുരക്ഷാജോലിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെയാണു  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 
 
കമ്മിറ്റി ഓഫിസിന് മുന്നില്‍ കാവല്‍ക്കാരായി പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും ഇവരെ തളളിമാറ്റിയും മര്‍ദിച്ചുമാണ് ആക്രമണം നടത്തിയതെന്നും ഒരു പൊലീസുകാരന്‍ മാത്രമാണ് ആക്രമണത്തെ എതിര്‍ത്തതെന്നും ബിജെപി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. 
 
അക്രമികളെ തടഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍, പരിക്കേറ്റ് ചികിത്സയിലാണ്. മറ്റു പൊലീസുകാര്‍ വെറുതെ കാഴ്ചക്കാരായി നില്‍ക്കുക മാത്രമാണ് ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്നു പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നുട്ടുണ്ട്. 
 
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ബിനു ഐപി, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ബിജെപി ആരോപിക്കുന്നു. 
 
അതേസമയം, സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. 450 പൊലീസുകാരെയാണ് വിവിധ പ്രദേശങ്ങളിലായി നിയോഗിച്ചിട്ടുള്ളത്. പ്രധാനകേന്ദ്രങ്ങളിലും പാര്‍ട്ടി ഓഫീസുകളിലും  കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിനു പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments