Webdunia - Bharat's app for daily news and videos

Install App

ബെന്യാമിന്‍ ആരാണെന്ന് പോലും എനിക്കറിയില്ല, മോഹന്‍ലാലുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയാത്തവരുടെ അസൂയയാണ് ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍, ഇത് വെറും വിവരമില്ലായ്മ; മേജര്‍ രവി ആഞ്ഞടിക്കുന്നു!

മോഹന്‍ലാലും താനും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: മേജര്‍ രവി

Webdunia
ബുധന്‍, 16 മാര്‍ച്ച് 2016 (13:03 IST)
പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മേജര്‍ രവി രംഗത്തെത്തി. ‘മേജര്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു മോഹന്‍ലാല്‍’ എന്ന ബെന്യാമിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുമ്പോഴാണ് ബെന്യാമിനെതിരെ രൂക്ഷമായ ഭാഷയില്‍ മേജര്‍ രവി വിമര്‍ശനമുന്നയിച്ചത്. 
 
‘ആരാണ് ഈ ബെന്യാമിന്‍?’ എന്നാണ് മനോരമയോട് പ്രതികരിക്കവേ മേജര്‍ രവി ചോദ്യം ഉന്നയിച്ചത്. മോഹന്‍ലാല്‍ എന്ന നടന്‍റെ പേര് വലിച്ചിഴച്ചതുകൊണ്ടുമാത്രമാണ് താന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതെന്നും അല്ലെങ്കില്‍ പ്രതികരിക്കുകയേ ചെയ്യില്ലായിരുന്നു എന്നും രവി പറയുന്നു. ബെന്യാമിന്‍ ആരാണെന്ന് പോലും തനിക്കറിയില്ലെന്നും മേജര്‍ രവി പറയുന്നു.
 
“മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരം പരാമര്‍ശങ്ങളിലൂടെ ഞാനും ലാലും തമ്മിലുള്ള വ്യക്തിബന്ധം തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ജീവിതത്തില്‍ ഒന്നുമാകാത്തവരുടെ അസൂയ ആണ് ഈ പ്രസ്താവനകള്‍. വിവരമില്ലായ്മ എന്നേ ഇതിനെയൊക്കെ പറയാനുള്ളൂ. ഇവരെപ്പോലുള്ളവരുടെ മണ്ടത്തരങ്ങള്‍ കേട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന നടനല്ല മോഹന്‍ലാല്‍” - മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നു. 
 
“വെറുമൊരു സിനിമാബന്ധമല്ല ഞാനും മോഹന്‍ലാലും തമ്മില്‍. ഞാനും ലാലും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും എനിക്കില്ല. എന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയതെന്നാണ് ഇവരെപ്പോലെയുള്ളവരുടെ വിചാരം. എന്നേക്കാള്‍ അറിവും അനുഭവും ഉള്ള വ്യക്തിയാണ് മോഹന്‍ലാല്‍. എഴുത്തിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനം എനിക്ക് നേരിട്ടറിയാവുന്നതുമാണ്. മോഹന്‍ലാലിനെതിരെ പറഞ്ഞാല്‍ ഞാന്‍ പ്രതികരിച്ചിരിക്കും” - മേജര്‍ രവി വ്യക്തമാക്കുന്നു.

ഉള്ളടക്കത്തിന് കടപ്പാട് - മനോരമ

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഗം ബാധിച്ചവയെയും പരുക്കേറ്റവയെയും കൊല്ലാം; തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍

Rain Alert: അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറിടത്ത് യെല്ലോ മുന്നറിയിപ്പ്

Actress Attacked Case: നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം വിധി വരുന്നു

Karkidakam: കര്‍ക്കടക മാസം പിറന്നു; ഇനി രാമായണകാലം

Kerala Weather Live Updates, July 17: ഇടവേളയില്ലാതെ പെരുമഴ; വടക്കന്‍ ജില്ലകളില്‍ ജാഗ്രത വേണം

Show comments