Webdunia - Bharat's app for daily news and videos

Install App

ലിംഗസമത്വത്തിന് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്; എന്നാല്‍ ശബരിമലയിലെ സാഹചര്യം വ്യത്യസ്തമാണെന്ന് രമേശ് ചെന്നിത്തല

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (13:48 IST)
പത്തനംതിട്ട: ശബരിമലയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ പ്രായഭേതമന്യേ എല്ലാവർക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
സുപ്രീം കോടതിക്ക് കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടാത്തതുകൊണ്ടാണ് ഇത്തരം ഒരു വിധിയുണ്ടായത്. വസ്തുതകൾ സംസ്ഥാന സർക്കാർ കോടതിയിൽ ബോധ്യപ്പെടുത്തിയിരുന്നില്ല. സംസ്ഥാന സർക്കാരാണ് സ്ത്രീ പ്രവേശനത്തിന് അനുകൂലമായി സത്യവാങ്‌മൂലം നൽകിയത്. 
 
ശബരിമലയിലെ ആചാരങ്ങളെ മാനിക്കുന്ന നിലപാടാണ് യു ഡി എഫ് സർക്കാർ സ്വീകരിച്ചത്. ലിംഗ സമത്വത്തിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. എന്നാൽ ശബരിമലയിലെ സാഹചര്യം വ്യത്യസ്തമാണ്. ക്ഷേത്ര പ്രവേശനത്തിനിയി സമരം ചെയ്ത പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി

സിനിമകളുടെ പ്രതിഫല കാര്യത്തില്‍ വ്യക്തത വരുത്തണം: പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

അടുത്ത ലേഖനം
Show comments