വില്ലേജ് ഓഫിസില്‍ വരുന്നവരെ ബുദ്ധിമുട്ടിച്ചാല്‍ നടപടി

Webdunia
ശനി, 24 ജൂണ്‍ 2017 (21:37 IST)
പല ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ എത്തുന്നവരെ ബുദ്ധിമുട്ടിച്ചാല്‍ നടപടിയുണ്ടാകുമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണറുടെ ഉത്തരവ്. വില്ലേജ് ഓഫിസില്‍ എത്തുന്നവരെ രണ്ടു തവണയില്‍ കൂടുതല്‍ വരുത്തരുതെന്ന കൃത്യമായ നിര്‍ദ്ദേശമാണ് ഉത്തരവില്‍ നല്‍കിയിരിക്കുന്നത്. 
 
നിയമപരമായി ഭൂനികുതി സ്വീകരിക്കാന്‍ കഴിയുന്നതാണെങ്കില്‍ അപ്പോള്‍ തന്നെ കരം സ്വീകരിച്ചു രസീത് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ നികുതി സ്വീകരിക്കാന്‍ കഴിയാതെ വന്നാല്‍ അടുത്ത ദിവസം സ്വീകരിച്ചു രസീത് നല്‍കണമെന്നും ഉത്തരവിലുണ്ട്.
 
എന്തെങ്കിലും കാരണത്താല്‍ കരം നിരസിക്കാന്‍ കാരണമുണ്ടെങ്കില്‍ അക്കാര്യം രേഖപ്പെടുത്തി ഭൂവുടമയെ അറിയിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട പരാതി ഏതു തഹസില്‍ദാര്‍ക്ക് നല്‍കണമെന്നു വ്യക്തമായി അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
 
കരം അടയ്ക്കല്‍ വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒരേ വസ്തുവില്‍ ഒന്നിലധികം തവണ കരംവാങ്ങിയാല്‍ നടപടിയുണ്ടാകുമെന്നും നിയമ വിരുദ്ധമല്ലാത്ത എല്ലാ കേസുകളിലും ഭൂനികുതിവാങ്ങണമെന്നും റവന്യൂ വകുപ്പ് അറിയിച്ചിട്ടുണ്ട്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

4 ദിവസം, അറസ്റ്റിലായ ഭീകരരെല്ലാം ഉയർന്ന വിദ്യഭ്യാസമുള്ളവർ,വനിതാ ഡോക്ടർക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

ഒരാളെപോലും വെറുതെ വിടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ലോട്ടറി കമ്മീഷനും ഏജന്റ് ഡിസ്‌കൗണ്ടും വര്‍ധിപ്പിച്ചു; 50രൂപ ടിക്കറ്റ് വില്‍പ്പനയില്‍ 36 പൈസയോളം അധികമായി ഏജന്റുമാര്‍ക്ക് ലഭിക്കും

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

അടുത്ത ലേഖനം
Show comments