ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ല; വിഷമില്ലാത്ത കള്ള് ലഭ്യമാക്കുക എന്നതാണ് എല്‍ഡിഎഫ് നിലപാട്: എക്‌സൈസ് മന്ത്രി

വിഷമില്ലാത്ത മദ്യം ലഭ്യമാക്കുമെന്ന് എക്സൈസ് മന്ത്രി

Webdunia
വെള്ളി, 9 ജൂണ്‍ 2017 (11:18 IST)
വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ അടച്ചുപൂട്ടി മദ്യനിരോധനം വന്നെങ്കിലും കേരളത്തില്‍ ലഹരിയുടെ ഉപയോഗം ഒട്ടും കുറഞ്ഞിട്ടില്ല. മാത്രമല്ല മയക്കുമരുന്ന് കേസുകളില്‍ 600 ശതമാനം വരെ വര്‍ധനയുണ്ടായിയെന്നും മന്ത്രി വ്യക്തമാക്കി. 
 
സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സർക്കാരിന് 2,000 കോടി രൂപയുടെ നഷ്ടമുണ്ടാകും. ലഹരി ഉപയോഗിക്കുന്നവർക്ക് വിഷമില്ലാത്തത് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ലെന്നും അത്തരത്തിലുള്ള നല്ല മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ത്രീസ്റ്റാർ, ഫോർസ്റ്റാർ ബാറുകൾ തുറന്നാലും യുഡിഎഫ് കാലത്തെ അത്രയും എണ്ണം വരില്ല. എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് മദ്യം ഒഴുക്കുമെന്നുള്ള പ്രചാരണം തെറ്റാണ്. മദ്യനയത്തിൽ സർക്കാരിന് തുറന്ന മനസാണുള്ളത്. ബാർ ഉടമകൾക്കു വേണ്ടിയുള്ള നിലപാട് അല്ല സർക്കാരിന്‍റേത്. പരിശോധനകൾ കർശനമാക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments