Webdunia - Bharat's app for daily news and videos

Install App

സതീശനും മുരളീധരനും വിഷ്ണുനാഥുമുണ്ട്, ഇവരൊക്കെയാണ് സുധീരന് പകരക്കാരാകേണ്ടത്; അല്ലാതെ പെട്ടിയെടുത്ത് നേതാക്കളായവരല്ല - തുറന്നടിച്ച് രണ്‍ജി പണിക്കര്‍ !

Webdunia
ബുധന്‍, 15 മാര്‍ച്ച് 2017 (16:52 IST)
വി എം സുധീരന് പകരം കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് ജാതിയുടെ അടിസ്ഥാനത്തില്‍ നേതാവിനെ കണ്ടെത്തിയാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍. യുവനേതാക്കള്‍ ആ സ്ഥാനത്തേക്ക് എത്തണമെന്നും സതീശനെയും മുരളീധരനെയും വിഷ്ണുനാഥിനെയും പോലെ കഴിവുള്ള ധാരാളം പേര്‍ കോണ്‍ഗ്രസിലുണ്ടെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. 
 
പ്രതിപക്ഷനേതാവ് ഇന്ന ജാതിക്കാരന്‍. അല്ലെങ്കില്‍ കെപിസിസി പ്രസിഡന്‍റ് ഇന്ന ജാതിക്കാരന്‍, ഇത്തരം വരട്ടുവാദങ്ങള്‍ മാറണം. ഇത്തവണയെങ്കിലും ജാതി സമ്പ്രദായത്തില്‍ കാര്യങ്ങളെ നോക്കിക്കാണരുത്. സുധീരന്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ ജാതി അടിസ്ഥാനത്തില്‍ നേതാവിനെ കണ്ടെത്തുന്നത് ആത്മഹത്യാപരമായിരിക്കും - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറയുന്നു.
 
ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന, ഊര്‍ജ്ജസ്വലനായ യുവനേതാവാകണം പാര്‍ട്ടി തലപ്പത്തേക്ക് എത്തേണ്ടത്. കോണ്‍ഗ്രസില്‍ കഴിവുള്ള ധാരാളം നേതാക്കളുണ്ട്. വി ഡി സതീശന്‍, കെ മുരളീധരന്‍, പി സി വിഷ്ണുനാഥ് തുടങ്ങി നിരവധി പേര്‍. ഇത്തരം നേതാക്കള്‍ക്കുപകരം പെട്ടി എടുക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിന്റെ ദുരന്തം. സംഘടനാപാടവം ഉള്ള ആളുകള്‍ കോണ്‍ഗ്രസിന്‍റെ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് അഭിപ്രായം. ഇതൊക്കെ മുന്‍കൂട്ടി കാണാന്‍ നേതൃത്വത്തിന് കഴിയണം - രണ്‍ജി പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

ആര്‍എസ്എസിന്റെ ആസ്ഥാനം ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന് രഹസ്യവിവരം; നാഗ്പൂരില്‍ ഡ്രോണ്‍ പറത്തുന്നതിന് 17 ദിവസം വിലക്ക്

അടുത്ത ലേഖനം
Show comments