Webdunia - Bharat's app for daily news and videos

Install App

സമയപരിധി അവസാനിച്ചു, ചിത്രയെ ലണ്ടന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല; നിഷേധാത്മക നിലപാടു തുടർന്ന് അത്‌ലറ്റിക് ഫെഡറേഷൻ

ചിത്ര പുറത്തുതന്നെ

Webdunia
ശനി, 29 ജൂലൈ 2017 (12:12 IST)
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി യു ചിത്രയെ പങ്കെടുപ്പിക്കുന്നതില്‍ നിഷേധാത്മക തുടർന്ന് അത്‌ലറ്റിക് ഫെഡറേഷന്‍. തങ്ങളുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ചിത്രയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ലണ്ടന്‍ യാത്രയ്ക്കുളള ടീമില്‍ ഉള്‍പ്പെടുത്താനുളള സമയപരിധി അവസാനിച്ചെന്ന കാര്യം തിങ്കളാഴ്ച ഹൈക്കോടതിയിൽ അറിയിക്കുമെന്നും അത്‍ലറ്റിക് ഫെഡറേഷൻ പ്രസിഡന്റ് വ്യക്തമാക്കി. അവസാന നിമിഷമാണ് കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചതെന്നും ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം, ലോക അത്‌ലറ്റിക് ചാമ്പ്യൻ​ഷിപ്പിനുള്ള ടീമിൽ പിയു ചിത്രയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷനും വ്യക്തമാക്കിയിരുന്നു‍. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കിയിരുന്നു.  
 
ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി യു ചിത്രയെക്കൂടി ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം കൂടി ഉറപ്പാക്കണമെന്നും ചിത്ര നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷം കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അത്‌ലറ്റിക് ഫെഡറേഷന്‍ ഒരു സ്വതന്ത്ര ഏജന്‍സിയായതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
 
ലോക റാങ്കിങ്ങില്‍ ചിത്രയുടെ പ്രകടനം ഇരുനൂറാം സ്ഥാനത്ത് മാത്രമാണെന്നും താരത്തിന്റെ പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ ഒരു സാധ്യതയുമില്ലെന്നുമാണ് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനും സെലക്ടര്‍മാരും വാദിക്കുന്നത്. അതേസമയം, മികച്ച താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പതിമൂന്ന് ഒഫിഷ്യലുകളാണ് 24 അംഗ ഇന്ത്യന്‍ അത്ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ആണവായുദ്ധം കാണിച്ച് വിരട്ടേണ്ടെന്ന് മോദി, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ പാക് പ്രകോപനം, പത്തിടങ്ങളിൽ ഡ്രോണുകളെത്തി, തകർത്ത് ഇന്ത്യ

PM Narendra Modi Speech Live Updates: 'ഓപ്പറേഷന്‍ സിന്ദൂര്‍ കേവലമൊരു പേരല്ല, കോടികണക്കിനു മനുഷ്യരുടെ വികാരം'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പത്ത് പ്രധാന പരാമര്‍ശങ്ങള്‍

വ്യാജ ഡോക്ടര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തതിനെ തുടര്‍ന്ന് എഞ്ചിനീയര്‍ മരിച്ചു

മരക്കൊമ്പ് വീഴുന്നതില്‍ നിന്ന് സഹോദരനെ രക്ഷിച്ചു; എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments