Webdunia - Bharat's app for daily news and videos

Install App

സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിട്ടു

Webdunia
ശനി, 22 മാര്‍ച്ച് 2014 (15:24 IST)
PRO
PRO
യുഡിഎഫ് ഘടകകക്ഷിയായ സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗം യുഡിഎഫ് വിട്ടു. തൃശൂരില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി, പിബി യോഗങ്ങളിലാണ് തീരുമാനം. ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് സിഎംപി തീരുമാനം. എന്നാല്‍ സിപി ജോണ്‍ വിഭാഗത്തിന് തീരുമാനത്തോട് യോജിപ്പില്ല. സി‌എം‌പിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡി‌എഫിന് താല്‍‌പര്യമില്ലെന്നാണ് അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ പ്രധാന ആരോപണം. തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഗൗരവമായെടുക്കുന്നില്ലെന്നതാണ് അരവിന്ദാക്ഷന്‍ വിഭാഗത്തെ ചൊടിപ്പിച്ച കാര്യം.

സിഎംപിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് സിപിഎം നേതാക്കള്‍ കെ ആര്‍ അരവിന്ദാക്ഷന്‍ അടക്കമുളള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയോട് വഞ്ചനാപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് യുഡിഎഫ് വിടാന്‍ സിഎംപി തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ 61 പേര്‍ പങ്കെടുത്തു.

ജനുവരി മാസത്തില്‍ സിഎംപിയിലുണ്ടായ പൊട്ടിത്തെറിയും പിളര്‍പ്പും യുഡിഎഫ് നേതൃത്വം ഇടപെട്ട് പരിഹരിച്ചിരുന്നു. പാര്‍ട്ടിയിലെ അരവിന്ദാക്ഷന്‍- സിപി ജോണ്‍ വിഭാഗങ്ങള്‍ ഒരുമിച്ച് പോകണമെന്നായിരുന്നു തര്‍ക്കത്തില്‍ മാധ്യസ്ഥം വഹിച്ച കോണ്‍ഗ്രസിന്റെ നിര്‍ദേശം. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് പുതിയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. പിളര്‍പ്പ് ഉണ്ടാകുന്ന ജനുവരി 17ന് മുന്‍പുളള പാര്‍ട്ടിയിലെ സ്ഥിതി പുനസ്ഥാപിക്കണമെന്ന വ്യവസ്ഥ സി പി ജോണ്‍ വിഭാഗം പാലിക്കുന്നില്ലെന്നാണ് കെ ആര്‍ അരവിന്ദാക്ഷന്‍, എം കെ കണ്ണന്‍ എന്നിവര്‍ നയിക്കുന്ന വിഭാഗം ആരോപിക്കുന്നത്.

പാര്‍ട്ടിയില്‍നിന്ന് പിരിച്ച് വിട്ടവരെ തിരിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ഭാരവാഹികളാക്കുന്നു, കൂട്ടായ ആലോചനകളില്ലാതെ തീരുമാനമെടുക്കുന്നു എന്നീ ആക്ഷേപങ്ങളും സിപി ജോണിനെതിരേ അരവിന്ദാക്ഷന്‍ വിഭാഗം ഉന്നയിക്കുന്നുണ്ട്. മുന്നണിയേക്കാള്‍ വലുത് പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെ തകര്‍ക്കുന്ന കോണ്‍ഗ്രസ് രീതിയുമായി പൊരുത്തപ്പെട്ടു പോകാനാവില്ലെന്നുമുളള നിലപാടിലാണ് അവര്‍. ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഎം നേതാക്കളുമായി സിഎംപി നേതൃത്വം പലതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ആലപ്പുഴയിലായിരുന്നു ചര്‍ച്ച നടന്നത്.

ചര്‍ച്ചയില്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടാണ് ഉണ്ടായത്. ഇപ്പോള്‍ ഘടകകക്ഷിയായും പിന്നീട് പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതുമായ പദ്ധതിയാണ് സിപിഎം നേതൃത്വത്തിന്റെ മനസിലുളളത്.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

Show comments