Webdunia - Bharat's app for daily news and videos

Install App

‘സ്വന്തം കാരവനുള്ളപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും‘ - ദിലീപിന്റെ വാദം ഇന്നും തുടരും

ദിലീപ് ഇന്ന് പുറത്തിറങ്ങുമോ?

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (09:13 IST)
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലെ വാദം ഇന്നും തുടരും. ഇന്നലെ നാലു മണിക്കൂറുകളോളം വാദം നീണ്ടിരുന്നു. തന്റെ പേരിലെ കേസില്‍ സത്യമില്ലെന്നും ഇത് പള്‍സര്‍ സുനിയും പൊലീസും കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപ് പറയുന്നത്. അതേസമയം, കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കുമെന്നാണ് സൂചനകള്‍. 
 
പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്ന് കരുതി അത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറയുന്നത് ശരിയല്ല. ഷൂട്ടിങ്ങിനിടെ സുനിയും ദിലീപും ഗൂഢാലോചനയെ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്ന് ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ലെന്നും അഭിഭാഷകന്‍ രാമന്‍പിള്ള വാദിച്ചു.
 
ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതിയെന്നു പറയുന്ന കത്ത് മുന്‍‌കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാണെന്നു പറഞ്ഞ് ദിലീപിനെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കുന്നതു ന്യായമല്ലെന്നും രാമന്‍പിള്ള വാദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

അടുത്ത ലേഖനം
Show comments