Webdunia - Bharat's app for daily news and videos

Install App

“കൊടിക്കുന്നിലിന്‍റെ താല്‍പ്പര്യമല്ല കെപിസിസി പട്ടികയില്‍ നടപ്പാക്കേണ്ടത്” - തുറന്നടിച്ച് വിഷ്ണുനാഥ്

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (15:29 IST)
കൊടിക്കുന്നില്‍ സുരേഷ് എം പിക്കെതിരെ തുറന്നടിച്ച മറുപടിയുമായി പി സി വിഷ്ണുനാഥ്. കെ പി സി സി പട്ടിക വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചല്ല തയ്യാറാക്കേണ്ടതെന്നാണ് വിഷ്ണുനാഥ് പറഞ്ഞിരിക്കുന്നത്.
 
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വ്യക്തികളുടെ താല്‍പ്പര്യത്തിനല്ല സ്ഥാനം. പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തണമോ എന്നത് തീരുമാനിക്കാല്‍ ഉന്നതരായ നേതാക്കളുള്ള പാര്‍ട്ടിയാണിത്. ഞാന്‍ 24 വയസുമുതല്‍ കൊല്ലം എഴുകോണ്‍ ബ്ലോക്കില്‍ നിന്നുള്ള കെ പി സി സി അംഗമാണ് - വിഷ്ണുനാഥ് പറഞ്ഞു. 
 
വിഷ്ണുനാഥിനെ കെ പി സി സി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും തന്‍റെ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു കൊടിക്കുന്നില്‍ സുരേഷ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിക്ക് നേരിട്ടാണ് സുരേഷ് പരാതി നല്‍കിയത്.
 
എന്നാല്‍ വിഷ്ണുനാഥ് നിലവില്‍ എ ഐ സി സി സെക്രട്ടറിയാണെന്നും അദ്ദേഹത്തെ കെ പി സി സി പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി നിലപാടെടുത്തതോടെ കൊടിക്കുന്നില്‍ സുരേഷിന്‍റെ നീക്കം പരാജയമാകുമെന്ന് ഏതാണ്ടുറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാട്ടായിക്കോണത്ത് 14 വയസ്സുകാരന്‍ 16-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ആധാര്‍ ബിഗ് അപ്ഡേറ്റ്: ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ UIDAI നിങ്ങളുടെ കുട്ടിയുടെ ആധാര്‍ ഡീആക്റ്റിവേറ്റ് ചെയ്‌തേക്കാം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി

Nipah: അതീവജാഗ്രതയിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

അടുത്ത ലേഖനം
Show comments