Webdunia - Bharat's app for daily news and videos

Install App

രണ്ട് മരണങ്ങളും സമാനരീതിയില്‍; 52 ദിവസത്തിനുള്ളില്‍ ആ വീടിനുള്ളില്‍ നടന്നതെന്ത്, കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടോ ?

52 ദിവസത്തിനുള്ളില്‍ ആ വീടിനുള്ളില്‍ നടന്നത് സമാനരീതിയിലുള്ള രണ്ട് മരണം - കുട്ടികള്‍ ലൈംഗികമായി ഉപയോഗിക്കപ്പെട്ടോ ?

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (17:18 IST)
ഒരു വീട്ടിലെ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുട്ടികളെ കൊലപ്പെടുത്തിയതല്ല എന്ന് വ്യക്തമാകുമ്പോഴും ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടിരുന്നതായി സംശയമുള്ളതാണ് പൊലീസിനെ വലയ്‌ക്കുന്നത്.

സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ 52 ദിവസത്തിനുളളിൽ തൂങ്ങി മരിക്കണമെങ്കില്‍ തക്കതായ കാരണമുണ്ടാകുമെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു. കൊലപ്പെടുത്തിയതാണോ എന്ന കാര്യവും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

ശെൽവപുരം ഷാജി -ഭാഗ്യം ദമ്പതികളുടെ മക്കളായ പതിനൊന്നു വയസുകാരി ഹൃതിക മരിച്ചത് ജനുവരി പതിമൂന്നിന്. 52 ദിവസത്തിനുശേഷം ഹൃതികയുടെ ഇളയസഹോദരി ഒൻപതുവയസുള്ള ശരണ്യയും മരിച്ചു. ഇതോടെയാണ് രണ്ടു കുട്ടികളും ലൈംഗികചൂഷണത്തിന് ഇരയാക്കപ്പെട്ടോ എന്ന സംശയം ബലപ്പെട്ടത്.

രണ്ടു കുട്ടികളും വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇവരുടേത് കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇല്ലാത്തതിനാല്‍ നേരത്തെ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മുന്‍ പ്രതിപക്ഷ നേതാവും?; സതീശന്‍-ചെന്നിത്തല മത്സരത്തിനു സൂചന നല്‍കി മുരളീധരന്‍

K.Sudhakaran vs VD Satheesan: സുധാകരന്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശവാദം ഉന്നയിക്കുമെന്ന പേടി, 'ജനകീയനല്ലാത്ത' പ്രസിഡന്റ് വേണം; സതീശന്‍ കരുക്കള്‍ നീക്കി

അടുത്ത ലേഖനം
Show comments