Webdunia - Bharat's app for daily news and videos

Install App

രണ്ടു വയസുകാരിയുടെ മരണം: അടിമുടി ദുരൂഹത, പലതും പുറത്ത് പറയാന്‍ പറ്റില്ലെന്ന് പൊലീസ്, ജോത്സ്യന്‍ കസ്റ്റഡിയില്‍

കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്

രേണുക വേണു
വെള്ളി, 31 ജനുവരി 2025 (12:25 IST)
പ്രതി ഹരികുമാര്‍, ജോത്സ്യന്‍ ദേവിദാസന്‍

ബാലരാമപുരത്തെ രണ്ടു വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ജോത്സ്യന്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം കരിക്കകം സ്വദേശി ദേവീദാസന്‍ എന്നു വിളിക്കുന്ന പ്രദീപിനെ ചോദ്യം ചെയ്യാനായി ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതി ഹരികുമാര്‍ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ സഹോദരനാണ്. ഇയാള്‍ക്ക് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്ന ജോത്സ്യനുമായി ബന്ധമുണ്ടെന്നാണ് വിവരം. ആഭിചാര ക്രിയകളുടെ ഭാഗമായാണോ കൊലപാതകം നടന്നതെന്ന് പൊലീസിനു സംശയമുണ്ട്. 
 
പ്രതി ഹരികുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പ്രതി പറഞ്ഞ പല കാര്യങ്ങളും പുറത്ത് പറയാന്‍ സാധിക്കാത്തതാണെന്ന് അന്വേഷണസംഘം മാധ്യമങ്ങളോടു പ്രതികരിച്ചു. ദേവേന്ദുവിന്റെ കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മയെ കുറ്റവിമുക്ത ആക്കിയിട്ടില്ലെന്ന് റൂറല്‍ എസ്.പി കെ.എസ്.സുദര്‍ശന്‍ നേരത്തെ അറിയിച്ചിരുന്നു. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മയ്‌ക്കെതിരെ നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 
 
അതേസമയം പ്രതിയും സഹോദരനുമായ ഹരികുമാറിനെതിരെ ദേവേന്ദുവിന്റെ അമ്മ ശ്രീതു മൊഴി നല്‍കിയിട്ടുണ്ട്. ഹരികുമാര്‍ സ്ഥിരമായി കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നാണ് ശ്രീതുവിന്റെ മൊഴി. ദേവേന്ദുവിനെ ഹരികുമാര്‍ ഒരിക്കല്‍ എടുത്ത് എറിഞ്ഞിട്ടുണ്ടെന്നും ശ്രീതുവിന്റെ മൊഴിയില്‍ ഉണ്ട്. 
 
കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷമാണെന്ന് ഹരികുമാര്‍ വിശ്വസിച്ചു. ജോത്സ്യനുമായി ഈ വിഷയത്തെ കുറിച്ച് ഹരികുമാര്‍ സംസാരിക്കുകയും പ്രതിവിധി തേടുകയും ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍ മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്

അടുത്ത ലേഖനം
Show comments