വീണ്ടും മന്ത്രിയാകുമോ? പാർട്ടി പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ ആകില്ല; നിലപാട് വ്യക്തമാക്കി എ കെ ശശീന്ദ്രൻ

വിവാദമായ ഫോൺകെണിക്കേസിൽ ആന്റണി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു; ശശീന്ദ്രന്റെ ആദ്യപ്രതികരണം ഇങ്ങനെ

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (10:42 IST)
വിവാദമായ ഫോൺകെണിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തമായിരുന്നുവെന്നാണ് കരുതുന്നതെന്ന് എ കെ ശശീന്ദ്രൻ. കേസിൽ ആന്റണി കമ്മീഷൻ ജുഡീഷ്യൽ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിലായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.
 
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കൂടുതല്‍ പ്രതികരിക്കാമെന്നും ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച ചോദ്യത്തിന് പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുമെന്നായിരുന്നു പ്രതികരണം. മന്ത്രി വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
കമ്മിഷന്‍ റിപ്പോര്‍ട്ട് എന്‍ സി പിയേയും ശശീന്ദ്രനേയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. രണ്ട് വാല്യങ്ങളിലായി 405 പേജുള്ളതാണ് ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
 
അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് ജസ്റ്റിസ് പി എസ് ആന്‍റണി വ്യക്തമാക്കി. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ പാര്‍ട്ടിയുടെ യശസ്സുയര്‍ത്താന്‍ സഹായകമാകുമെന്ന വിലയിരുത്തലിലാണ് എൻ സി പി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments