Webdunia - Bharat's app for daily news and videos

Install App

ആ രാത്രിയില്‍ സംഭവിച്ചത് ?; രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുക്കലില്‍ എല്ലാം വെളിപ്പെടുത്തിയെന്ന് രമ്യാ നമ്പീശന്‍

ആ രാത്രിയില്‍ സംഭവിച്ചത് ?; രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന മൊഴിയെടുക്കലില്‍ എല്ലാം വെളിപ്പെടുത്തിയെന്ന് രമ്യാ നമ്പീശന്‍

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (14:18 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടി രമ്യാ നമ്പീശനില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രമ്യയെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

രാവിലെ 10 മുതല്‍ 12.15 വരെ മൊഴിയെടുത്തത്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചതായി രമ്യ പറഞ്ഞു. സംഭവം നടന്ന് ആറു മാസം പിന്നിടുന്ന ദിവസമാണ് അന്വേഷണ സംഘം രമ്യാ നമ്പീശന്റെ മൊഴിയെടുക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്താണ് രമ്യ. ഇത് കൂടി പരിഗണിച്ചാണ് അന്വേഷണ സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട സംവിധായകനും നിർമാതാവുമായ എം രഞ്ജിത്തിന്‍റെ മൊഴി പൊലീസ് ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 17ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് വരുമ്പോഴാണ് യുവനടിയെ പള്‍സര്‍ സുനിയും സംഘവും  തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ആക്രമണത്തിന് ഇരയായ ശേഷവും ഏതാനും ദിവസം രമ്യയുടെ വീട്ടില്‍ നടി താമസിച്ചിരുന്നു.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അടുത്ത ലേഖനം
Show comments