Webdunia - Bharat's app for daily news and videos

Install App

Actress assault Case: നടിയെ അക്രമിച്ച കേസ്: ദിലീപിനെതിരെ പോലീസ് നിരത്തിയ തെളിവുകൾ വ്യാജമെന്ന് മുൻ ജയിൽ മേധാവി ശ്രീലേഖ

Webdunia
തിങ്കള്‍, 11 ജൂലൈ 2022 (08:55 IST)
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വിവാദം കനക്കുന്നു. ദിലീപിനെതിരെ പോലീസ് നിരത്തിയ തെളിവുകൾ വ്യാജമാണെന്നാണ് ശ്രീലേഖയുടെ വെളിപ്പെടുത്തൽ. കേസിൽ പ്രതിഭാഗം ശ്രീലേഖയുടെ തുറന്നുപറച്ചിൽ ആയുധമാക്കിയേക്കും.
 
നടിയെ ആക്രമിച്ച കേസ് ഒരു നിർണായകഘട്ടത്തിലെത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലൊക്കേഷനിൽ വന്നിരുന്നു എന്നത് വിശ്വാസയോഗ്യമല്ലെന്നും ശ്രീലേഖ പറയുന്നു. ദിലീപിനെതിരെ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ പിന്നാലെ വന്ന  ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.
 
ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ചതായി പറയുന്ന കത്തെഴുതിയത് സുനിയുടെ സഹതടവുകാരനായ വിപിനാണ്. പോലീസുകാർ പറഞ്ഞാണ് ഈ കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.ദിലീപിൻ്റെ അറസ്റ്റ് മാധ്യമങ്ങളുടെ സമ്മർദ്ദം വഴി ഉണ്ടായതാണ് ആർ ശ്രീലേഖ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു

അടുത്ത ലേഖനം
Show comments