Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും മോഹന്‍‌ലാലും നോക്കിയിരുന്നു, നാണക്കേട് സഹിക്കാനാകാതെ രമ്യയും റിമയും പുറത്തേക്കു പോയി - ബഹളം വെച്ചത് ദിലീപിന്റെ അടുപ്പക്കാര്‍!

മമ്മൂട്ടിയും മോഹന്‍‌ലാലും നോക്കിയിരുന്നു, നാണക്കേട് സഹിക്കാനാകാതെ രമ്യയും റിമയും പുറത്തേക്കു പോയി

Webdunia
ചൊവ്വ, 4 ജൂലൈ 2017 (14:15 IST)
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട വിഷയവും ദിലീപിനെ ചോദ്യം ചെയ്ത കാര്യവും ചര്‍ച്ച ചെയ്യാന്‍ ആരും ഉന്നയിച്ചില്ലെന്ന ‘അമ്മ’യുടെ വാദം പൊളിയുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ സംഘടനയിലെ അംഗമായ നടി രമ്യ നമ്പീശന്‍ എഴുന്നേറ്റപ്പോള്‍ മറ്റു താരങ്ങള്‍
ബഹളംവച്ച് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നു റിപ്പോര്‍ട്ട്.

വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു രമ്യ നമ്പീശന്‍ എഴുന്നേറ്റത്. ഇതോടെ ദിലീപിനെ പിന്തുണയ്‌ക്കുന്ന നടിമാര്‍ ബഹളം വയ്‌ക്കുകയും കൂകിവിളി വിളിക്കുകയും ചെയ്‌തു. കൊച്ചിയില്‍ നിന്നുള്ള നടന്മാരും ഇവര്‍ക്ക് പിന്തുണ നല്‍കിയതോടെ രമ്യ പിന്തിരിയുകയായിരുന്നു.

സ്‌ത്രീകളടക്കമുള്ള താരങ്ങള്‍ പൊട്ടിച്ചിരിക്കുകയും ബഹളം വയ്‌ക്കുകയും ചെയ്‌ത സമയത്ത് മുതിര്‍ന്ന നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും നിശബ്ദരായതോടെ രമ്യയ്‌ക്ക് പിന്തുണയുമായി എഴുന്നേറ്റ റിമ കല്ലിങ്കലും പിന്മാറി. ഇതോടെ രമ്യയയും റിമയും മീറ്റിങ്ങ് പൂര്‍ത്തിയാകുന്നത് കാത്തുനില്‍ക്കാതെ മടങ്ങുകയായിരുന്നു.



അതേസമയം, രമ്യ നമ്പീശനെ ഇന്നസെന്റ് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ആരും ഉന്നയിച്ചില്ലെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് അറിയിച്ചത്. എന്നാല്‍, ദിലീപിനെ ചോദ്യം ചെയ്തതിനെ കുറിച്ച് വിശദീകരണം വേണമെന്ന രമ്യയുടെ ആവശ്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ഇന്നസെന്റ് എണീറ്റ് മറുപടി പറയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കേസ് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പൊലീസ് ഒരു തീരുമാനം എടുക്കുമെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് രമ്യയെ കൂടുതല്‍ ഒന്നും സംസാരിക്കാനും ഇന്നസെന്റ് അനുവദിച്ചില്ലത്രേ.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവിന്റെ മാനസിക പീഡനം, കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു, രണ്ടര വയസുള്ള മകനായി തിരച്ചില്‍ തുടരുന്നു

'ആതു പോയി ഞാനും പോണു'; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് ആത്മഹത്യാ ശ്രമം നടത്തി അതുല്യയുടെ ഭർത്താവ് സതീഷ്

വാഹനത്തട്ടിപ്പു വീരൻ പോലീസ് പിടിയിൽ

Private Bus Strike: 22 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

Athulya Case: 43 പവൻ കുറഞ്ഞുപോയെന്ന് പറഞ്ഞ് കൊടിയ പീഡനം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിനെതിരെ കേസെടുത്തു

അടുത്ത ലേഖനം
Show comments