Webdunia - Bharat's app for daily news and videos

Install App

പ്രതീക്ഷിച്ചതു തന്നെ നടന്നു, താരങ്ങള്‍ കാണേണ്ടവരെ കണ്ടു, സുനി ഇനി മിണ്ടില്ല; ഒടുവില്‍ ഇതും പുറത്തായി

സുനി ജയിലില്‍ ആണെങ്കിലും വെളിയില്‍ വമ്പന്‍ കളി; സുനി ഇനി മിണ്ടില്ല

Webdunia
ശനി, 8 ജൂലൈ 2017 (12:33 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിലെ അന്വേഷണം സങ്കീര്‍ണ്ണമായി തുടരവെ  കേസില്‍ വന്‍ ഇടപെടലുകള്‍ നടക്കുന്നതായി സൂചന. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ നിയമോപദേശകരുമായി ആരോപണവിധേയരായ സിനിമാ താരങ്ങള്‍ ബന്ധപ്പെട്ടുവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്‌ക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യരുത്, ജയിലില്‍വച്ചെഴുതിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടരുത് - എന്നീ രണ്ട് ആവശ്യങ്ങളാണ് താരങ്ങള്‍ സുനിയുടെ നിയമോപദേശകരെ കണ്ട് ആവശ്യപ്പെട്ടതെന്നാണ് സൂചന. അതേസമയം, ഇതു സംബന്ധിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടി നല്‍കി സുനിയുടെ സഹതടവുകാര്‍ പൊലീസിനെ വെട്ടിലാക്കിയത് നിയമോപദേശകരില്‍ നിന്നും ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്നും സംശയം നിലനില്‍ക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് സുനിയിപ്പോള്‍.

സുനിയും കൂട്ടരും പരസ്‌പരവിരുദ്ധമായ മൊഴികള്‍ നല്‍കുന്നത് ആരോപണവിധേയരെ രക്ഷിക്കാനാകാം എന്നാണ് പൊലീസ് സംശയിക്കുന്നു. സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി പറഞ്ഞതിനു ശേഷമാണ് പ്രമുഖ താരങ്ങള്‍ പ്രതിയുടെ നിയമോപദേശകരെ കണ്ടതെന്നാണ് അറിയുന്നത്.

സുനിയും ജയില്‍ അധികൃതരും ഭീഷണിപ്പെടുത്തിയതിനാലാണ് കത്തെഴുതിയതെന്ന് വിപിന്‍ലാല്‍ പറഞ്ഞതും കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. പുറത്തുവന്ന കത്തിനെ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ആരോപണവിധേയരായ ദിലീപ്, നാദിര്‍ഷ, കാവ്യ മാധവന്‍ എന്നിവരെ കോര്‍ത്തിണക്കി കത്തെഴുതിയത് എന്തിനാകാമെന്നാണ് അന്വേഷിക്കുന്നത്.

ആരോപണം നേരിടുന്നവര്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണുള്ളതെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെഹ്‌റാനില്‍ നിന്ന് ഉടന്‍ ആളുകള്‍ ഒഴിഞ്ഞു പോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ ഒളിവില്‍, പുതിയ സ്ഥലം തേടുന്നതിനിടെ പിടിവീണു; കോഴിക്കോട് സെക്‌സ് റാക്കറ്റ് കേസില്‍ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

Israel vs Iran Conflict Live Updates: 'നാല് ദിവസമായി ഉറക്കമില്ല, രക്ഷപ്പെടാന്‍ നോക്കുന്നു'; തെഹ്‌റാനില്‍ ഒരു കോടി ആളുകള്‍ ! വഴികളില്‍ ജനത്തിരക്ക്

Iran vs Israel: 'ഏറ്റവും വലിയ ആക്രമണം നേരിടാന്‍ തയ്യാറെടുത്തോളൂ'; തിരിച്ചടിക്കാന്‍ ഇറാന്‍, ലോകം യുദ്ധമുനമ്പില്‍ !

Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

അടുത്ത ലേഖനം
Show comments