Webdunia - Bharat's app for daily news and videos

Install App

സുനിക്ക് പിന്നിലുള്ളത് ആരൊക്കെ ?; നടന്നത് വമ്പന്‍ ക്വട്ടേഷന്‍ - വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

സുനിക്ക് പിന്നിലുള്ളത് ആരൊക്കെ ?; നടന്നത് വമ്പന്‍ ക്വട്ടേഷന്‍ - വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

Webdunia
തിങ്കള്‍, 10 ജൂലൈ 2017 (17:53 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനു പിന്നില്‍ ചില ശക്തികള്‍ ഉണ്ടെന്ന് സുനിയുടെ ബന്ധുക്കള്‍. ആരോ നല്‍കിയ ക്വേട്ടേഷന്‍ ഏറ്റെടുത്താണ് അവന്‍ കൃത്യം ചെയ്‌തത്. സഹായിക്കാന്‍ ആളുണ്ടെന്നാണ് അവന്‍ പറയുന്നതെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

സുനിയുടെ കൈയില്‍ പണമൊന്നുമില്ല. പക്ഷേ, പൈസ ഉണ്ടെന്നും സഹായിക്കാന്‍ ആളുകള്‍ ഉണ്ടെന്നുമാണ് അവന്‍ പറയുന്നത്. ഇത് തെറ്റാകണമെന്നില്ല. പിന്നില്‍ ആരോ ഉണ്ടെന്ന് വ്യക്തമാണ്. ഞങ്ങള്‍ക്ക് പരിചയമുള്ള സുനി ഇത്രയ്‌ക്കും ക്രൂരനല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

സുനിക്കുവേണ്ടി പ്രമുഖ അഭിഭാഷകന്‍ ബിഎ ആളൂര്‍ എത്തിയത് സംശയങ്ങള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നു. ആരെങ്കിലും പറയാതെ അവന്‍ ഇങ്ങനെയൊരു പണി ചെയ്യില്ല. നടിയോട് ഇത്തരത്തില്‍ പെരുമാറാനുള്ള വൈരാഗ്യവുമില്ല. വലിയ സമ്മര്‍ദ്ദമുള്ളതിനാലാണ് ക്വട്ടേഷന്‍ നല്‍കിയവരെക്കുറിച്ച് സുനി സംസാരിക്കാത്തത്. ജയിലില്‍ നിന്നും കത്തയച്ചതും ഫോണ്‍ വിളിച്ചതും ശരിയാണെന്നും സുനിയുടെ ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments