Webdunia - Bharat's app for daily news and videos

Install App

ബാബുവിന്റെയും മാണിയുടെയും ഊഴം കഴിഞ്ഞു; അടൂര്‍ പ്രകാശിനുള്ള ചുവപ്പു കാര്‍ഡുമായി ജേക്കബ് തോമസ് - വിജിലന്‍സ് പിടിമുറുക്കുന്നു

റവന്യൂ വകുപ്പിലെ 47 ഉത്തരവുകള്‍ നിയമവിരുദ്ധമെന്നാണ് കണ്ടെത്തല്‍

Webdunia
ശനി, 30 ജൂലൈ 2016 (14:58 IST)
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ കരിനിഴലിലാക്കിയ എല്ലാ കേസുകളും കുത്തിപ്പൊക്കി കോണ്‍ഗ്രസിന്റെ മനസമാധാനം നശിപ്പിക്കുന്ന വിജിലന്‍സ് ഡയറക്‍ടര്‍ ഡിജിപി ജേക്കബ് തോമസിന്റെ അടുത്തലക്ഷ്യം മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണെന്ന് റിപ്പോര്‍ട്ട്. മന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ വിവാദ ഇടപെടലുകള്‍ അന്വേഷിക്കുവാനാണ് വിജിലന്‍‌സിന്റെ തീരുമാനം.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലെ വിവാദ ഉത്തരവുകള്‍ സംബന്ധിച്ച ഫയലുകള്‍ വിജിലന്‍സ് ഏറ്റെടുക്കുന്നതോടെ അന്വേഷണത്തിന്റെ മുന നീളുന്നത് അടൂര്‍ പ്രകാശിലേക്കാണ്. അന്വേഷണത്തിനായുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. അതിനുശേഷം അടൂര്‍ പ്രകാശിനെതിരെ തുറന്ന പോരിന് ഇറങ്ങാനുള്ള തീരുമാനത്തിലാണ് ജേക്കബ് തോമസ്.

റവന്യൂ വകുപ്പിലെ 47 ഉത്തരവുകള്‍ നിയമവിരുദ്ധമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നിയമിച്ച മന്ത്രി കെ ബാലന്‍ അധ്യക്ഷനായ മന്ത്രസഭ ഉപസമിതി കണ്ടെത്തിയിട്ടുള്ളത്.

കോട്ടയം കുമരകം മെത്രാന്‍കായല്‍ നികത്തല്‍, നെല്ലിയാമ്പതി കരുണ എസ്റ്റേറ്റില്‍നിന്ന് കരം സ്വീകരിക്കാന്‍ അനുമതി നല്‍കിയ നടപടി, സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കായി ഭൂമി തിരിച്ചുനല്‍കി ഉത്തരവിറക്കിയത്, ചെമ്പില്‍ തണ്ണീര്‍ത്തടം ഉള്‍പ്പെടെയുള്ളവ നികത്താന്‍ അനുമതി നല്‍കിയത്, ഇടുക്കി ഹോപ് പ്‌ളാന്റേഷന് ഭൂമി നല്‍കിയത്, കടമക്കുടിയില്‍ മള്‍ട്ടി നാഷണല്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിക്കെന്നപേരില്‍ 47 ഏക്കര്‍ നെല്‍വയല്‍ നികത്തല്‍ എന്നീ വിവാദ തീരുമനങ്ങളിലാണ് വിജിലന്‍‌സ് ഡയറക്‍ടര്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്.

റവന്യു വകുപ്പുകളിലെ വിവാദ ഉത്തരവുകളില്‍ പലതും ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇറക്കിയതെന്നും മന്ത്രിസഭ ഉപസമിതിയുടെ പരിശോധനയില്‍ വ്യക്തമായി. ചട്ടലംഘനം നടന്ന ഫയലുകള്‍ സംബന്ധിച്ച് വകുപ്പ് മേധാവികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയെങ്കിലും ഉത്തരവിറക്കിയതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ സാഹചര്യം ഗുരുതരമാകുന്നത്.

യുഡിഎഫ് സര്‍ക്കാരിനെതിരെ കടുത്ത തീരുമാനങ്ങള്‍ എടുത്തതിനെ തുടര്‍ന്ന് സ്ഥാനം തെറിച്ച ജേക്കബ് തോമസ് കൊതിച്ച സ്ഥാനമാണ് എല്‍ ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ ലഭിച്ചത്. പിന്നാലെ മുന്‍ സര്‍ക്കാരിന്റെ വിവാദ തീരുമനങ്ങളിലും ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.

ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസിലെ ശക്തനായ കെ ബാബുവിനെതിരെയും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെഎം മാണിക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ സ്വീകരിച്ച അടൂര്‍ പ്രകാശിനെതിരെ വിജലന്‍‌സിന്റെ ചുവപ്പ് കാര്‍ഡ് തെളിയുന്നത്.  

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments