അടൂര്‍ പ്രകാശ് കലാശക്കൊട്ടില്‍ പങ്കെടുത്തില്ല

ജെയിംസ് മാനുവല്‍
ശനി, 19 ഒക്‌ടോബര്‍ 2019 (20:49 IST)
കോന്നി നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫിന്‍റെ കലാശക്കൊട്ടില്‍ പങ്കെടുക്കാതെ മാറിനിന്ന് അടൂര്‍ പ്രകാശ്. പി മോഹന്‍‌രാജിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള തന്‍റെ വിയോജിപ്പ് അടൂര്‍ പ്രകാശ് ഇതിലൂടെ വീണ്ടും രേഖപ്പെടുത്തുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
 
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് കോന്നി. അടൂര്‍ പ്രകാശ് പതിറ്റാണ്ടുകളായി എം എല്‍ എ ആയിരുന്ന മത്സരം. അടൂര്‍ പ്രകാശിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. മുന്‍ ഡി സി സി അധ്യക്ഷന്‍ പി മോഹന്‍‌രാജാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി.
 
ഡി വൈ എഫ് ഐ സംസ്ഥാന നേതാവ് ജനീഷ് കുമാറാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ബി ജെ പിയുടെ കെ സുരേന്ദ്രന്‍ കൂടി എത്തിയതോടെ കോന്നിയില്‍ മത്സരം കനത്തു. വിജയിക്കുമെന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസത്തോടെ പറയുന്ന കോന്നി ആരെയാകും ഇത്തവണ തെരഞ്ഞെടുക്കുക എന്നത് അതുകൊണ്ടുതന്നെ ഏറ്റവും വലിയ സസ്പെന്‍സാണ്.
 
ഇടതുപക്ഷമോ ബി ജെ പിയോ വിജയിച്ചാല്‍ അത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാകും. മറിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അത് അടൂര്‍ പ്രകാശിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിക്കൂടി വിലയിരുത്തപ്പെടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments