യുവതിക്കെതിരെ എതിര്‍പ്പ് ശക്തം; ബസിലെ യാത്രക്കാരും കണ്ടക്ടറും യുവാവിന് അനുകൂലം - പരാതിയിൽ തീരുമാനമായില്ല

Webdunia
വ്യാഴം, 27 ജൂണ്‍ 2019 (13:55 IST)
കെഎസ്ആർടിസി ബസില്‍ ഒപ്പം ഇരുന്ന യുവാവ് ശല്ല്യപ്പെടുത്തിയെന്ന പരാതിയിൽ യുവതിക്കെതിരെ എതിര്‍പ്പ് ശക്തമാകുന്നു. കുട്ടനാട് ചമ്പക്കുളം സ്വദേശി മനുപ്രസാദിന് (33) എതിരെയാണ് കണ്ടല്ലൂര്‍ സ്വദേശിനിയായ യുവതി കായം‌കുളം പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയിൽ പൊലീസ് ഇടപ്പെട്ടുവെങ്കിലും ബസിലെ യാത്രക്കാരും കണ്ടക്ടറും യുവാവിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് പരാതിയിൽ തീരുമാനമാകാതെ നീളുന്നത്. സമൂഹമാധ്യമങ്ങളിലടക്കം യുവതിയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ചങ്ങന്‍കുളങ്ങരയില്‍ നിന്നാണ് യുവാവ്  കെഎസ്ആർടിസി ബസില്‍ കയറിയത്. ഒഴിഞ്ഞുകിടന്ന ജനറൽ സീറ്റിൽ മനു ഒപ്പം ഇരുന്നതാണ് യുവതിയെ ചൊടിപ്പിച്ചതും പൊലീസില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതും.

കായംകുളത്ത് സ്റ്റാൻഡിൽ ഇറങ്ങിയ യുവതി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്, ഹരിപ്പാട് സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ തന്നെ യുവാവിനെ പൊലീസ് പിടികൂടി കായംകുളം സ്റ്റേഷനിൽ എത്തിച്ചിരുന്നു.

ചൊവ്വാഴ്‌ച സ്‌റ്റേഷനില്‍ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും യുവതി എത്തിയില്ല. ഇതേ തുടര്‍ന്ന് മനു മടങ്ങി പോയിരുന്നു. കെട്ടിടത്തിനു മുകളിൽ നിന്നു വീണു പരുക്കേറ്റതിനാല്‍ വലതു കാലിന് സ്വാധീനക്കുറവുണ്ട്. അതിനാലാണ് കിട്ടിയ സീറ്റിൽ പെട്ടെന്ന് ഇരുന്നതെന്നും സ്വകാര്യ സ്ഥപനത്തിലെ സെയില്‍‌സ്‌മാനായ യുവാവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: നാറിയവനെ താങ്ങരുത്, നാറും: രാഹുൽ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ രണ്ടഭിപ്രായം

പീഡനത്തിനു ശേഷം നഗ്നദൃശ്യം പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി; എഫ്‌ഐആറില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍, രാഹുലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ?

അതിജീവിത കൈമാറിയതില്‍ നിര്‍ണായക തെളിവുകള്‍, ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും; രാഹുലിന്റെ അറസ്റ്റിനു സാധ്യത

Rahul Mamkootathil: ഗർഭിണിയാണെന്നറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു, രാഹുലിനെതിരെ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

അടുത്ത ലേഖനം
Show comments