Webdunia - Bharat's app for daily news and videos

Install App

അരിക്കൊമ്പന്‍ വീണ്ടും കേരളത്തിലേക്ക് ! ഇന്ന് നിര്‍ണായകം

അതേസമയം, തമിഴ്‌നാട് ഇന്നലെ മയക്കുവെടി വെച്ച അരിക്കൊമ്പന്‍ കഴിഞ്ഞ 24 മണിക്കൂറിലേറെയായി അനിമല്‍ ആംബുലന്‍സില്‍ തുടരുകയാണ്

Webdunia
ചൊവ്വ, 6 ജൂണ്‍ 2023 (08:22 IST)
അരിക്കൊമ്പനെ കേരളത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക ജോസഫ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ആനയെ മതികെട്ടാന്‍ ചോലമേഖലയില്‍ തുറന്നുവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ആനയെ കേരളത്തിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാലും കോടതിയെ സമീപിച്ചിരുന്നു. അരിക്കൊമ്പനെ കേരളത്തിനു കൈമാറാന്‍ കോടതി ഉത്തരവിടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 
 
അതേസമയം, തമിഴ്‌നാട് ഇന്നലെ മയക്കുവെടി വെച്ച അരിക്കൊമ്പന്‍ കഴിഞ്ഞ 24 മണിക്കൂറിലേറെയായി അനിമല്‍ ആംബുലന്‍സില്‍ തുടരുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനാലാണ് ആനയെ കാട്ടിലേക്ക് തുറന്നുവിടാത്തത്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ആനയെ തുറന്നുവിടാനാണ് സാധ്യത. അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പോലും ആന ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. 
 
കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയില്‍ ആനയെ തുറന്നുവിടാനാകില്ലെന്നുമാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നിലപാട്. രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആനയെ കാട്ടില്‍ തുറന്നുവിട്ടാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ആവശ്യമെങ്കില്‍ കോതയാര്‍ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കും. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ ആനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. 
 
< >
 
അരിക്കൊമ്പന്‍ കഴിഞ്ഞ 24 മണിക്കൂറിലേറെയായി അനിമല്‍ ആംബുലന്‍സില്‍ തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാലാണ് ആനയെ കാട്ടിലേക്ക് തുറന്നുവിടാത്തത്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ആനയെ തുറന്നുവിടാനാണ് സാധ്യത. അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പോലും ആന ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. 
< >
< >
 
കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്. അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ഈ അവസ്ഥയില്‍ ആനയെ തുറന്നുവിടാനാകില്ലെന്നുമാണ് തമിഴ്‌നാട് വനംവകുപ്പിന്റെ നിലപാട്. രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആനയെ കാട്ടില്‍ തുറന്നുവിട്ടാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ആവശ്യമെങ്കില്‍ കോതയാര്‍ ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്‍കും. മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ ആനിമല്‍ ആംബുലന്‍സില്‍ വനംവകുപ്പ് ഡോക്ടര്‍മാര്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. 
< >
< >< >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mockdrills: ഇതിന് മുൻപ് രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്തിയത് 1971ലെ ഇന്ത്യ- പാക് യുദ്ധ സമയത്ത്, യുദ്ധമുണ്ടാകുമെന്ന് ഭയക്കണോ?

ചൂട് പണിയാകും; പൂരം കാണാന്‍ പോകുന്നവര്‍ ധാരാളം വെള്ളം കുടിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍

Mockdrills: മെയ് 7ന് രാജ്യവ്യാപകമായി 259 ഇടങ്ങളിൽ മോക്ഡ്രില്ലുകൾ, കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും

ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ പാക്കിസ്ഥാനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും; മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്

മാനേജര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയം ലഹരി കച്ചവടത്തിലേക്ക്, എളുപ്പത്തിനായി സ്ത്രീകളെ കൂടെ കൂട്ടി; എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

അടുത്ത ലേഖനം
Show comments