Webdunia - Bharat's app for daily news and videos

Install App

മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലി തർക്കം, അഭിഭാഷകൻ അടിയേറ്റുമരിച്ചു

Webdunia
ശനി, 7 മാര്‍ച്ച് 2020 (16:29 IST)
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരത്തിൽ അഭിഭാഷകൻ അടിയേറ്റ് മരിച്ചു. മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുണ്ടായ തർക്കാം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അങ്ങാടിക്കല്‍ ശാലേം നഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ എബ്രഹാം വര്‍ഗ്ഗീസ് (65) ആണ് കൊല്ലപ്പെട്ടത്. ചെങ്ങന്നൂർ കോടയിയിലെ അഭിഭാഷകനായിരുന്നു മരിച്ച എബ്രഹാം വര്‍ഗ്ഗീസ്.
 
കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. വീട്ടിലെ മാലിന്യങ്ങൾ ശബരിമല വില്ലേജ് റോഡിലെ അങ്ങാടിക്കൽ ഭാഗത്ത് എബ്രഹാം നിക്ഷേപിച്ചിരുന്നു. അവിടെവച്ച് ചെറുപ്പക്കാർ എബ്രഹാമിനെ തടയുകയായിരുന്നു. ബൈക്ക് നിർത്താതെ പോയ എബ്രഹാമിനെ രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തി തടഞ്ഞുനിർത്തിയ ശേഷം എബ്രഹാം ധരിച്ചിരുന്ന ഹെൽമെറ്റുകൊണ്ട് തലക്ക് അടിക്കുകയായിരുന്നു.
 
അടിയേറ്റ് എബ്രഹാം വീഴുന്നത് സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബോധരഹിതനായ എബ്രഹാമിനെ ചെറുപ്പക്കാർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെനിന്നും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം
Show comments