Webdunia - Bharat's app for daily news and videos

Install App

കള്ളം പറയുന്നത് ലക്ഷ്മിയോ ? അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറെന്ന് സാക്ഷി മൊഴി

Webdunia
ഞായര്‍, 25 നവം‌ബര്‍ 2018 (15:23 IST)
അപകട സമയത്ത് ബാലഭാസ്കറായിരുന്നു വാഹനമോടിച്ചിരുന്നത് എന്ന് സാക്ഷി മൊഴികൾ. ബാലഭാസ്കർ പിൻ‌സീറ്റിൽ വിശ്രമിക്കുകയായിരുന്നു എന്ന ഭാര്യ  ലക്ഷിയുടെ മൊഴിയെ ഖണ്ഡിക്കുന്നതാണ് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പട്ടവരുടെയുൾപ്പടെ മൊഴികൾ.
 
അഞ്ച് പേരുടെ മൊഴികളാണ് അപകട സമയത്ത് ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്നത്. അപകടം നടന്ന സ്ഥലത്തെ സമീപവാസികളും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുമാണ് നിർണായക മൊഴി നൽകിയിരിക്കുന്നത്. 
 
അപകടം നടക്കുമ്പോൾ വാഹനമോടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നു എന്നാണ് ഡ്രൈവർ അർജുൻ മൊഴി നൽകിയിരുന്നത്. രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായ കെ എസ് ആർ ടി സി ഡ്രവറുടെ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. 
 
ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവർ അർജുന്റെയും മൊഴികളെ വൈരുദ്യം പൊലീസിനെ കുഴപ്പിച്ചിരുന്നു. സാക്ഷി മൊഴികൾ ഉൾപ്പടെ വിണ്ടും പരിശോധനക്ക് വിധേയമാക്കും എന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ഡ്രൈവർ അർജുന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ മുൻപ്‌ ചില കേസുകളിൽ പ്രതിയായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments