Webdunia - Bharat's app for daily news and videos

Install App

അണിയറയിലെ വില്ലന്‍ ദിലീപ് അല്ല? കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്!

പൊലീസിന് ചിലതെല്ലാം മനസ്സിലായി കഴിഞ്ഞു, നടി വെളിപ്പെടുത്തിയ ആ ‘സ്ത്രീ’ ആര്? ഫെനി പറഞ്ഞ ‘മാഡം’ തന്നെയോ അത്?

Webdunia
ശനി, 1 ജൂലൈ 2017 (08:12 IST)
കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ . പുറത്തുവരുന്ന ഓരോ റിപ്പോര്‍ട്ടുകളും സിനിമാകഥയെ പോലും വെല്ലുന്നതാണ്. സംഭവത്തില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കോടതിയില്‍ നിന്നും വളഞ്ഞിട്ട് പൊലീസ് പിടിച്ചതു മുതല്‍ ട്വിസ്റ്റ് ആരംഭിച്ചിരുന്നു. ആ ട്വിസ്റ്റ് ഇതുവരെ അവസാനിച്ചിട്ടില്ല എന്നതാണ് സത്യം. 
 
സംഭവത്തില്‍ ക്വട്ടേഷന്‍ ആണെന്ന് ആദ്യം ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പണത്തിന് വേണ്ടി ചെയ്തതാണെന്ന് പ്രതി മൊഴി നല്‍കിയതോടെ ആ സംശയം അവസാനിക്കുകയായിരുന്നു. എന്നാല്‍, രണ്ട് മാസങ്ങള്‍ക്ക് ശേഷം നടന്‍ ദിലീപിന് സുനി ജയിലില്‍ നിന്നും കത്തയച്ചതോടെ പലരുടെയും കണ്ണുകള്‍ താരത്തിന് നേരെയായി. നടിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ആരോപണങ്ങള്‍ മുഴവന്‍ ദിലീപിന്റെ നെഞ്ചത്തായി. 
 
അതോടെ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയേയും പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. എന്നാല്‍, കേസുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒന്നും തന്നെ പൊലീസിന് കണ്ടെത്താനായില്ല. പക്ഷെ, വിലപ്പെട്ട പല കാര്യങ്ങളും ചോദ്യം ചെയ്യലിലൂടെ പുറത്തുവന്നു.
 
സംഭവത്തില്‍ അണിയറയില്‍ മറ്റുചിലര്‍ കൂടിയുണ്ടെന്നത് പോലീസിന് ഉറപ്പായിക്കഴിഞ്ഞു. അത് ഒരു മാഡമാണ് എന്നതാണ്‌ മറ്റൊരു വസ്തുത. സോളാര്‍ കേസില്‍ സരിത എസ് നായര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനാണ് അത്തരമൊരു മാഡത്തെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. ഫെനി ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദിലീപ് വ്യക്തമാക്കിയിരിക്കുന്നത്.
 
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ട് രണ്ട് പേര്‍ തന്നെ വന്നു കണ്ടിരുന്നതായി ഫെനി ബാലകൃഷ്ണന്‍ പറയുന്നു. പള്‍സര്‍ സുനിക്ക് കോടതിയില്‍ കീഴടങ്ങുന്നതിനുള്ള നിയമ സഹായം തേടിയായിരുന്നു അവരുടെ വരവ്. സുനിയുടെ സുഹൃത്തുക്കളെന്ന് പറഞ്ഞ് മനോജ്, മഹേഷ് എന്നിവരാണ് ഫെനിയെ ചെന്ന് കണ്ടത്. കേസിന്റെ വിവരങ്ങള്‍ സംസാരിക്കുന്നതിനിടെ തന്റെ ഫീസ് അടക്കമുള്ള കാര്യങ്ങള്‍ അവരോട് പറഞ്ഞതായും ഫെനി വെളിപ്പെടുത്തുന്നു.
 
പള്‍സര്‍ സുനി കീഴടങ്ങുകയാണെങ്കില്‍ മാവേലിക്കര കോടതിയില്‍ ഹാജരാകാനാണ് അവരോട് ഫെനി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചത്. ഫീസടക്കമുള്ള കാര്യങ്ങള്‍ മാഡത്തോട് ചോദിച്ച ശേഷം പറയാം എന്നവര്‍ പറഞ്ഞെന്നാണ് ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പിന്നീട് അവര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഫെനി പറയുന്നു. അവരുടെ സംസാരത്തില്‍ നിന്നും ദിലീപിനെ കുടുക്കാനുള്ള ഒരു ശ്രമം മണത്തതിനാല്‍ താന്‍ അക്കാര്യം നടനെ വിളിച്ച് അറിയിച്ചുവെന്നും ഫെനി പറയുന്നു.
 
ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡം ആരെന്ന് കണ്ടെത്തുകയാണ് ഇനി പോലീസിന് മുന്നിലുള്ള ദൗത്യം. സംഭവത്തിന് പിന്നിലൊരു സ്ത്രീ ഉണ്ടെന്ന സംശയം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണ്. ക്വട്ടേഷന്‍ കൊടുത്തത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞുവെന്ന് നടി തന്നെ മൊഴി നല്‍കിയിരുന്നതാണ്. എന്നാല്‍ പള്‍സര്‍ സുനി അത് നിഷേധിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആരാണ് ആ സ്ത്രീ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

J.S.K: 'പേര് മാറ്റണമെന്ന് പറയാന്‍ വ്യക്തമായ കാരണങ്ങള്‍ വേണം'; സെന്‍സര്‍ ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ഹൃദയാഘാതങ്ങള്‍ കൂടുന്നു; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ കെയര്‍ പ്രോഗ്രാം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ അറസ്റ്റില്‍

എൽ പി ക്ലാസുകളിൽ ഹിന്ദി നിർബന്ധമാക്കിയതിനെതിരെ കടുത്ത പ്രതിഷേധം, തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

മന്ത്രി വി ശിവൻകുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ: സൂംബ വിഷയത്തില്‍ കെ ടി ജലീൽ

അടുത്ത ലേഖനം
Show comments