Webdunia - Bharat's app for daily news and videos

Install App

ബി ജെ പി ഹര്‍ത്താലില്‍ പരക്കെ അക്രമം - ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2016 (16:04 IST)
കണ്ണൂരിലെ പിണറായിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. 
 
പൊതുവെ സമാധാനപരമായി നീങ്ങുന്ന ഹര്‍ത്താലില്‍ ചില സ്ഥലങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒറ്റപ്പാലത്ത് രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

ഹര്‍ത്താലിന്റെ ഭാഗമായി ബി ജെ പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. 
 
സമാധാനപരമായി നീങ്ങുകയായിരുന്ന മാര്‍ച്ചിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്റ്റാച്യു ജങ്‌ഷനില്‍ സ്ഥാപിച്ചിരുന്ന സി പി എം കൊടിമരവും ഫ്ലക്സുകളും തകര്‍ത്തു. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേയും അക്രമണം ഉണ്ടായി. 
 
ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ കമല്‍ നാഥ്, മാതൃഭൂമി ലേഖകന്‍ എസ് ആര്‍ ജിതിന്‍ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. എ എന്‍ ഐ കാമറമാന്‍ സുനീഷിന്റെ കാമറ തകര്‍ക്കപ്പെട്ടു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹമാണുള്ളത്.
 
തൃശൂരിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം ഉണ്ടായി. ഏഷ്യാനെറ്റിന്റെയും ജീവന്‍ ടിവിയുടെയും കാമറമാന്‍മാര്‍ക്ക് പരുക്കേറ്റു.

ചേര്‍ത്തലയില്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അക്രമമുണ്ടായി. പൊതു വാഹനങ്ങളൊന്നും ഹര്‍ത്താലിനെ തുടര്‍ന്ന് നിരത്തിലിറങ്ങിയിട്ടില്ല. 
 
കെ എസ് ആര്‍ ടി സിയും സര്‍വ്വീസ് നടത്തുന്നില്ല. അതേസമയം, കോഴിക്കോട് പെരുവയലില്‍ ബി ജെ പി പ്രവര്‍ത്തകനായ മനുവിന്റെ പലചരക്ക് കടയ്ക്ക് അക്രമികള്‍ തീയിട്ടു.

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments