Webdunia - Bharat's app for daily news and videos

Install App

ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിര സാന്നിധ്യമായ ബിജെപി നേതാവിന് തൃശൂരില്‍ നിന്ന് അടി; സംഘം ചേര്‍ന്ന് മര്‍ദിച്ചത് ബിജെപി പ്രവര്‍ത്തകര്‍ തന്നെ

Webdunia
തിങ്കള്‍, 7 ജൂണ്‍ 2021 (07:57 IST)
ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിര സാന്നിധ്യമായ ബിജെപി നേതാവിന് തൃശൂരില്‍ മര്‍ദനം. സംസ്ഥാനത്തെ തന്നെ പ്രമുഖ നേതാവാണ് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായത്. പാലക്കാട് സ്വദേശിയാണ് ഈ നേതാവ്. 
 
വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പാലക്കാട് സ്വദേശിയാണെങ്കിലും ഇയാള്‍ താമസിക്കുന്ന തൃശ്ശൂരിലെ വെസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയാണ് പ്രവര്‍ത്തകര്‍ ബിജെപി സംസ്ഥാന നേതാവിനെ മര്‍ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് നിന്നുള്ള നേതാവ് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. 
 
മര്‍ദനത്തില്‍ നിന്നു രക്ഷപ്പെടാനായി ഈ നേതാവ് വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മര്‍ദിച്ച സംഘത്തിലെ ബിജെപി പ്രവര്‍ത്തകന്റെ വിരല്‍ വാതിലിനു ഇടയില്‍പ്പെട്ട് പരുക്കേറ്റു. ഇരുകൂട്ടര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments