കൈക്കൂലി: സർവകലാശാലാ അസിസ്റ്റന്റിനെ പിരിച്ചുവിടാൻ ശുപാർശ

Webdunia
വ്യാഴം, 20 ഒക്‌ടോബര്‍ 2022 (18:51 IST)
കോട്ടയം : കൈക്കൂലി വാങ്ങിയ സംഭവത്തിൽ സസ്പെൻഷനിലായ എം.ജി.സർവകലാശാലാ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശുപാർശ നൽകി. ഇവർക്കെതിരെയാണ് നിലവിലെ എല്ലാ അന്വേഷണ റിപ്പോർട്ടുകളും ഉള്ളത്.
 
തിരുവല്ല സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കൈയിൽ നിന്ന് പല തവണയായി ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. എം.ബി.എ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ വേഗം ലഭിക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
 
കഴിഞ്ഞ ജനുവരിയിൽ പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്യൂൺ തസ്തികയിൽ നിന്ന് അസിസ്റ്റന്റ് തസ്തികയിലേക്ക് എത്തിയ ആളാണ് എൽസി. വിജിലൻസ് കോടതിയുടെ നടപടി പൂർത്തിയാക്കിയ ശേഷമേ അന്തിമ നടപടി കൈക്കൊള്ളാൻ കഴിയു എന്നാണു അധികൃതർ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യക്കാര്‍ സ്വര്‍ണ്ണം വാങ്ങുന്നത് നിര്‍ത്തിയോ? സര്‍വേ പറയുന്നത് ഇതാണ്

വൈദ്യുതി പറ്റിയില്ല, അവസാനം ആരോഗ്യത്തിൽ തീർപ്പായി, കെ മുരളീധരന് ആരോഗ്യവും ദേവസ്വവും

21 അംഗ മന്ത്രിസഭ, ടീം വിഡിഎസ് ഇന്ന് രാവിലെ 10ന് സത്യപ്രതിജ്ഞയേൽക്കും

ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത, ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി ട്രംപ്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

അടുത്ത ലേഖനം
Show comments