Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

എ കെ ജെ അയ്യർ
ബുധന്‍, 24 ഏപ്രില്‍ 2024 (15:53 IST)
തിരുവനന്തപുരം: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കു ഫീൽഡ് അസിസ്റ്റൻ്റിനും കോടതി 9 വർഷത്തെ കഠിന തടവും 40000 രൂപാ പിഴയും വിധിച്ചു.  വസ്തു പോക്കുവരവ് ചെയ്തു നൽകുന്നതിന് 15000 രൂപാ കൈക്കൂലി വാങ്ങിയതിനാണ് കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസർ ആയിരുന്ന മറിയ സിസിലി, ഫീൽഡ് അസിസ്റ്റൻ്റായിരുന്ന എസ്. സന്തോഷിനുമാണ് കോടതി ശിക്ഷ വിധിച്ചത്.
 
2014 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട സ്വദേശി രാജേന്ദ്രൻ്റെ സഹോദരിയുടെ വസ്തു പോക്കുവരവ് ചെയ്യുന്നതിനാണ് ഇരുവരും ചേർന്ന് കൈക്കൂലി ആവശ്യപ്പെട്ടതും വിജിലൻസ് പിടിയിലായതും. 
 
വിജിലൻസ് കോടതി ജഡ്ജ് രാജ്കുമാറാണ് വിധി പ്രസ്താവിച്ചത്.  വിജിലൻസ് തെക്കൻ മേഖലാ ഡി.വൈ. എസ് ആയിരുന്ന എ.അശോകൻ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു വിധി പ്രസ്താവിച്ചത്.
 
നെയ്യാറ്റിൻകര അമരവിള വയലിക്കോണം സ്വദേശിയാണ് കേസിലെ ഒന്നം പ്രതിയായ വില്ലേജ് ഓഫീസറായിരുന്ന മരിയ സിസിലി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments