കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

എ കെ ജെ അയ്യർ
ബുധന്‍, 24 ഏപ്രില്‍ 2024 (15:53 IST)
തിരുവനന്തപുരം: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കു ഫീൽഡ് അസിസ്റ്റൻ്റിനും കോടതി 9 വർഷത്തെ കഠിന തടവും 40000 രൂപാ പിഴയും വിധിച്ചു.  വസ്തു പോക്കുവരവ് ചെയ്തു നൽകുന്നതിന് 15000 രൂപാ കൈക്കൂലി വാങ്ങിയതിനാണ് കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസർ ആയിരുന്ന മറിയ സിസിലി, ഫീൽഡ് അസിസ്റ്റൻ്റായിരുന്ന എസ്. സന്തോഷിനുമാണ് കോടതി ശിക്ഷ വിധിച്ചത്.
 
2014 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട സ്വദേശി രാജേന്ദ്രൻ്റെ സഹോദരിയുടെ വസ്തു പോക്കുവരവ് ചെയ്യുന്നതിനാണ് ഇരുവരും ചേർന്ന് കൈക്കൂലി ആവശ്യപ്പെട്ടതും വിജിലൻസ് പിടിയിലായതും. 
 
വിജിലൻസ് കോടതി ജഡ്ജ് രാജ്കുമാറാണ് വിധി പ്രസ്താവിച്ചത്.  വിജിലൻസ് തെക്കൻ മേഖലാ ഡി.വൈ. എസ് ആയിരുന്ന എ.അശോകൻ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു വിധി പ്രസ്താവിച്ചത്.
 
നെയ്യാറ്റിൻകര അമരവിള വയലിക്കോണം സ്വദേശിയാണ് കേസിലെ ഒന്നം പ്രതിയായ വില്ലേജ് ഓഫീസറായിരുന്ന മരിയ സിസിലി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

അടുത്ത ലേഖനം
Show comments