Webdunia - Bharat's app for daily news and videos

Install App

പുത്തൻവേലിക്കരയില്‍ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Webdunia
ഞായര്‍, 4 ജൂണ്‍ 2017 (10:36 IST)
എറണാകുളം പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പുത്തൻവേലിക്കര തുരുത്തൂർ സ്വദേശി മെൽവിന്റെ അമ്മ മേരി (65), ഭാര്യ ഹണി (32), മെൽവിന്റെ മകൻ മൂന്നു വയസുകാരൻ ആരോൺ (രണ്ടു വയസ്) എന്നിവരാണു മരിച്ചത്.

തോട്ടിലെ നീരൊഴുക്കിൽപ്പെട്ടു ആരോണിനെ കാണാതായെങ്കിലും പുലർച്ചയോടെ മൃതദേഹം കണ്ടെത്തി. കാർ ഓടിച്ചിരുന്ന മെൽബിൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

ശനിയാഴ്‌ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. മേരിയുടെ സഹോദരന്റെ മകന്റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിന് പോയ ശേഷം മടങ്ങവെ നിയന്ത്രണം വിട്ട കാര്‍ കണക്കൻകടവിനടുത്ത് ആലമറ്റം റോഡിന് വശത്തെ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്ത് കൂടി തോട്ടിലേക്ക് മറിയുകയായിരുന്നു.

കാറിന്റെ ചില്ല് പൊട്ടിച്ച് മെൽബിൻ പുറത്തിറങ്ങി മൂവരേയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജെസിബി ഉപയോഗിച്ചാണ് കാര്‍ ഉയര്‍ത്തിയത്. റോഡിനു കൈവരികൾ ഇല്ലാതിരുന്നതിനാൽ വാഹനം അപകടത്തിൽ പെടുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments