Webdunia - Bharat's app for daily news and videos

Install App

ശിവശക്തി യോഗാ കേന്ദ്രത്തിലെ ക്രൂര പീഡനത്തിന് കൂട്ട് നില്‍ക്കുന്നത് അമൃത ആശുപത്രി ? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

ഭ്രാന്താണെന്ന രേഖയുണ്ടാക്കുന്നത് അമൃതയില്‍ നിന്നെന്ന് രക്ഷപ്പെട്ട അഷിത

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (12:12 IST)
അതിക്രൂരമായ പീഡനങ്ങളാണ് തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തില്‍ നടക്കുന്നതെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. യോഗാ കേന്ദ്രത്തില്‍ നിന്നുള്ള കുട്ടികളെ അമൃത ആശുപത്രിയില്‍ എത്തിച്ചാണ് ഭ്രാന്താണെന്ന രേഖയുണ്ടാക്കുന്നതെന്നും ശിവശക്തി യോഗാകേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട രണ്ടു പെണ്‍കുട്ടികളില്‍ ഒരാളായ അഷിത വെളിപ്പെടുത്തുന്നു.  
 
ലൗ ജിഹാദാണെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബലമായി തന്നെ കഴിഞ്ഞ ജനുവരി മാസത്തില്‍ യോഗാകേന്ദ്രത്തില്‍ എത്തിച്ചതെന്നും യുവതി പറയുന്നു. വളരെ ക്രൂരമായ മര്‍ദന മുറകളായിരുന്നു അവിടെ നിന്നും ഏല്‍ക്കേണ്ടി വന്നതെന്നും മതം മാറാതെ ജീവിക്കുന്നതിനുള്ള അവകാശം തനിക്കുണ്ടാകണമെന്നും അഷിത പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
താന്‍ ഒരു മുസ്ലിം പയ്യനുമായിട്ട് ഇഷ്ടത്തിലായിരുന്നു. എന്നാല്‍ അവനെ വേണ്ട എന്ന് പറയുന്നത് വരെ അവര്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയശേഷം ഉച്ചത്തില്‍ പാട്ടുവെച്ചാണ് തന്നെ അടിച്ചത്. അവനെ വേണ്ടെന്ന് പറഞ്ഞപ്പോഴായിരുന്നു അവര്‍ അടി നിര്‍ത്തിയത്. വീട്ടുകാര്‍ക്കൊപ്പം പോകുമെന്ന് താന്‍ പറഞ്ഞില്ലെങ്കില്‍ കോടതിയിലേക്കത്തുന്നതിനു മുമ്പ് രണ്ടാളും ശവം ആയിരിക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. 
 
ഇത് പേടിച്ച് താന്‍ വീട്ടിലേക്ക് തിരിച്ചുപോയി. വീട്ടിലെത്തിയിട്ടും അവനുമായി താന്‍ ബന്ധപ്പെട്ടെന്നും അത് തുടര്‍ന്നപ്പോള്‍ വീണ്ടും ബലമായിട്ട് അവരെല്ലാം ചേര്‍ന്ന് തന്നെ പിടിച്ച് അവിടെ കൊണ്ടുപോയെന്നും അഷിത പറഞ്ഞു. ആദ്യത്തെ തവണത്തെക്കാള്‍ ക്രൂരപീഡനമായിരുന്നു ആ സമയത്ത് അനുഭവിക്കേണ്ടി വന്നതെന്നും യുവതി വെളിപ്പെടുത്തി.
 
അതിനുശേഷം അവേ തന്നെ അമൃതാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ ഒരാഴ്ചയോളം കിടന്നു. മെന്റലി ഡിസേബിള്‍ എന്ന സര്‍ട്ടിഫിക്കറ്റായിരുന്നു ആ ആശുപത്രിയില്‍ നിന്നും നല്‍കിയത്. അവര്‍ അത് ചെയ്യുന്നത് എന്തിനാണെന്നു വച്ചാല്‍ കോടതിയില്‍ മെന്റലി ഡിസേബിളാണെന്ന് പ്രൂവ് ചെയ്യാമെന്നും അതു കഴിഞ്ഞാല്‍ നമ്മള്‍ പറയുന്ന വാക്കിന് വിലയുണ്ടാകില്ലല്ലോ എന്നും യുവതി ചോദിക്കുന്നു.
 
തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന്ന ശിവശക്തി യോഗാ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത് ഹിന്ദു ഹെല്‍പ് ലൈന്‍ വഴിയാണെന്ന തരത്തില്‍ നേരത്തെ തന്നെ വെളിപ്പെടുത്തല്‍ വന്നിരുന്നു. യോഗാ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും നടക്കുന്നുണ്ടെന്ന് കോടതിയില്‍ വെളിപ്പെടുത്തിയ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍ നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സതീശന്റെ 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' ജമാ അത്തെ ഇസ്ലാമിയുടെ ധൈര്യം; മൗദൂദിസം പ്രചരിപ്പിക്കാന്‍ നീക്കം

ഊര്‍ജ നയത്തില്‍ ഇന്ത്യ ആര്‍ക്കും വഴങ്ങില്ല; ഇന്ത്യയും മോദിയും അപമാനം സഹിക്കില്ലെന്ന് പുടിന്‍

സംസ്ഥാനത്തു കഴിഞ്ഞ മാസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത് 11 പേര്‍

താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യം

സർ ക്രീക്കിൽ എന്താണ് നിങ്ങൾക്ക് കാര്യം, ദുരുദ്ദേശമുണ്ടെങ്കിൽ പാകിസ്ഥാൻ്റെ ഭൂമിശാസ്ത്രം മാറ്റിക്കളയും: താക്കീതുമായി രാജ്നാഥ് സിങ്

അടുത്ത ലേഖനം
Show comments