താന്‍ ജീവനൊടുക്കിയാല്‍ ഉത്തരവാദിത്തം സി പി എമ്മിനെന്ന് ലോറന്‍‌സിന്‍റെ മകള്‍

Webdunia
ചൊവ്വ, 9 ജൂലൈ 2019 (15:48 IST)
താനും മകനും ജീവനൊടുക്കിയാല്‍ സി പി എമ്മിനായിരിക്കും അതിന്‍റെ ഉത്തരവാദിത്തമെന്ന് സി പി എം നേതാവ് എം എം ലോറന്‍സിന്‍റെ മകള്‍ ആശ ലോറന്‍സ്. പാര്‍ട്ടി ഇടപെട്ടാണ് തന്നെ സിഡ്‌കോയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നും ആശ ലോറന്‍സ് പറയുന്നു.
 
തന്‍റെ മകന്‍ ശബരിമല പ്രക്ഷോഭത്തില്‍ ബി ജെ പി വേദി പങ്കിട്ടതിന്‍റെ പക തീര്‍ക്കലാണ് ഇപ്പോള്‍ സി പി എം നടത്തുന്നതെന്നും ആശ ലോറന്‍സ് ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആശ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
 
ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടപ്പോള്‍ മന്ത്രി ഇ പി ജയരാജനെ കണ്ടിരുന്നെന്നും പരിഹാസവും പുച്ഛവുമായിരുന്നു മന്ത്രിയുടെ പ്രതികരണമെന്നും ആശ വ്യക്തമാക്കുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് പിരിച്ചുവിട്ടതെന്ന് മന്ത്രി പറഞ്ഞതായും കത്തില്‍ ആശ വെളിപ്പെടുത്തുന്നു. 
 
തന്‍റെ ജീവിതത്തിന് താങ്ങായി നിന്ന മതിലായിരുന്നു ജോലിയെന്നും അതാണ് പാര്‍ട്ടി തീരുമാനമെന്ന ജെ സി ബി ഉപയോഗിച്ച് ഇടിച്ചുനിരത്തിയതെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആശ ലോറന്‍സ് പറയുന്നു. പ്രായപൂര്‍ത്തിയായ മകന്‍ അവന്‍റെ വിശ്വാസം പ്രകടിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടത് താനാണെന്നും ആശ ലോറന്‍സ് ചൂണ്ടിക്കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments