Webdunia - Bharat's app for daily news and videos

Install App

കോഴിയെ അറുത്തത് വെറുതെയായി, 300മൂര്‍ത്തികളും കണ്ടം വഴി ഓടി; ‘സ്പെക്ട്ര’ യുടെ കുരുക്കറിയാതെ കൊലയാളികള്‍

കോഴിയെ അറുത്തത് വെറുതെയായി, 300മൂര്‍ത്തികളും കണ്ടം വഴി ഓടി; ‘സ്പെക്ട്ര’ യുടെ കുരുക്കറിയാതെ കൊലയാളികള്‍

Webdunia
ബുധന്‍, 8 ഓഗസ്റ്റ് 2018 (13:49 IST)
കോഴിയെ അറുത്തു പൂജ നടത്തിയാല്‍ പൊലീസ് പിടിക്കില്ലെന്നാണ് തൊടുപുഴ കമ്പകക്കാനത്തെ കൂട്ടക്കൊല്ലയിലെ പ്രതികള്‍ വിശ്വസിച്ചത്. കൃഷ്‌ണനെ കൊലപ്പെടുത്തിയതിലൂടെ 300 മൂർത്തികളുടെ ശക്തി തനിക്ക് ലഭിക്കുമെന്നും പ്രതികളിലൊരാ‍ളായ അനീഷ് ഉറച്ചു വിശ്വസിച്ചിരുന്നു.

കൊലപാതക വിവരം പുറത്തറിഞ്ഞുവെന്നും ബുധനാഴ്ച മൃതദേങ്ങൾ പുറത്തെടുത്തുവെന്നും മനസിലാക്കിയ പ്രതികളിലൊരാളായ ലിബീഷ് വ്യാഴാഴ്‌ച അനീഷിന്റെ വീട്ടിലെത്തി. പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലിബീഷ് അറിയിച്ചതോടെ വീട്ടില്‍ പ്രത്യേക പൂജ നടത്തിയ ശേഷം അനീഷ് കോഴിയെ കുരുതി കൊടുത്തു.

കൃഷ്‌ണന്റെ മരണത്തോടെ 300 മൂർത്തികള്‍ ഒപ്പമുണ്ടെന്ന ധാരണ അനീഷിന് മാത്രമാണുണ്ടായിരുന്നത്. പൊലീസ് അന്വേഷണം ശക്തമാക്കുകയും ഒടുവില്‍ കൊലയാളിയെ തിരിച്ചറിയുകയും അറസ്‌റ്റ് നടപടികളിലേക്ക് കടക്കുകയും ചെയ്‌തു. ഇതിനെല്ലാം പൊലീസിനെ സഹായിച്ചത് ‘സ്പെക്ട്ര’ എന്ന സംവിധാനമാണ്.

കുറ്റകൃത്യം നടത്തിയശേഷം മൊബൈല്‍ ഫോണിലൂടെ നടത്തുന്ന ആശയവിനിമയങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് സ്പെക്ട്ര. കുറ്റവാളികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങളും സംഭാഷണങ്ങളും സ്‌പെക്ര്ടയിലൂടെ കണ്ടെത്താന്‍ സാധിക്കും. ഈ മാര്‍ഗം ഉപയോഗിച്ചാണ്
അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിയിലെ അനീഷിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്

കൊല നടന്ന് രണ്ടു ദിവസത്തിനുള്ളിൽ സ്പെക്ട്ര ഇടുക്കി ജില്ലയിൽ പൊലീസ് എത്തിച്ചിരുന്നു. ഒരേ ടവറിനു കീഴിൽ വിവിധ ടെലികോം സേവനദാതാക്കളുടെ കോളുകൾ പരിശോധിക്കാൻ സ്പെക്ട്ര വഴി പെട്ടെന്ന് സാധിക്കും.

കൊല്ലപ്പെട്ട കൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് കഴിഞ്ഞ ആറുമാസക്കാലയളവിലെ ഫോൺവിളികളുടെ വിശദാംശങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇതിൽനിന്നു കാര്യമായ തുമ്പു കിട്ടാത്തതിനെ തുടർന്ന് അതിനും ആറു മാസം മുമ്പുള്ള വിളികൾ പരിശോധിച്ചു.

ഈ കാലയളവിൽ അനീഷ് സ്ഥിരമായി കൃഷ്ണന്റെ മൊബൈലിലേക്കു വിളിച്ചിരുന്നതായി കണ്ടെത്തി. അതിനു ശേഷം അനീഷ് കൃഷ്‌ണനെ വിളിച്ചിട്ടില്ല. ഈ കാലയളവില്‍ കൊല നടത്താനുള്ള പദ്ധതിയും ആസൂത്രണവും അനീഷ് നടത്തിയെന്നും പൊലീസിന് വ്യക്തമായി.

കഴിഞ്ഞ മാസം 29നായിരുന്നു കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ അനീഷും ലിബീഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments