ഡി സിനിമാസിന്റെ കൈവശാവകാശ രേഖ കാണാനില്ല ; സംഭവത്തില്‍ ദുരൂഹത?

തെളിവുകള്‍ എല്ലാം നശിക്കുന്നുവോ?

Webdunia
ബുധന്‍, 19 ജൂലൈ 2017 (15:24 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിന്റെ പണമിടപാട്, ഭൂമി ഇടപാട് തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങളെ പറ്റി പൊലീസ് അന്വേഷണം നടത്തി വരികയാണ്. അതിനിടയിലാണ് നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിന്റെ കൈവശാവകാശ രേഖ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. 
 
അതുമാത്രമല്ല, കെട്ടിടത്തിന്റെ സ്കെച്ചും ചാലക്കുടി നഗരസഭയുടെ ഫയലില്‍ ഇല്ല. ഈ രണ്ടു രേഖകള്‍ ഇല്ലാതെ കെട്ടിട നിർമാണത്തിന് പെര്‍മിറ്റ് നല്‍കിയത് ദുരൂഹമാണ്. രേഖകള്‍ കാണാതായത് വിജിലന്‍സിനെ അറിയിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. 
 
അതേസമയം ഡി സിനിമാസ് തിയറ്റർ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇത് സംബന്ധിച്ച് തൃശൂർ ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാല്‍ കെട്ടിടത്തെ സംബന്ധിച്ചുള്ള രേഖകള്‍ കാണാതായതോടെ സംഭവത്തില്‍ ദുരൂഹത നിറയുന്നു.
 
ചാലക്കുടിയിലെ കയ്യേറ്റഭൂമിയിലാണ് ദിലീപ് ഡി സിനിമാസ് തിയറ്റർ നിർമിച്ചതെന്നു തൃശൂർ കലക്ടറുടെ റിപ്പോർട്ടിൽ സൂചനയുള്ള സാഹചര്യത്തിൽ മൊത്തം ഭൂമിയുടെയും പഴയ ഉടമസ്ഥാവകാശ രേഖകൾ സംബന്ധിച്ചു റവന്യു വകുപ്പ് ഉന്നതല അന്വേഷണം നടത്തും.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments