ശബരിമല: സമവായത്തിന് ദേവസ്വം ബോര്‍ഡ്; തന്ത്രികുടുംബവും പന്തളം കൊട്ടാരവുമായും മറ്റെന്നാള്‍ ചര്‍ച്ച - വിഷയം രാഷ്ട്രീയമാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് എ പദ്മകുമാർ

ശബരിമല: സമവായത്തിന് ദേവസ്വം ബോര്‍ഡ്; തന്ത്രികുടുംബവും പന്തളം കൊട്ടാരവുമായും മറ്റെന്നാള്‍ ചര്‍ച്ച - വിഷയം രാഷ്ട്രീയമാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് എ പദ്മകുമാർ

Webdunia
ഞായര്‍, 14 ഒക്‌ടോബര്‍ 2018 (11:21 IST)
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ്. തന്ത്രി കുടുംബവുമായും പന്തളം കൊട്ടാരവുമായും 16ന് ദേവസ്വം ബോർഡ് ചര്‍ച്ച നടത്തും.

പതിനാറാം തിയതി രാവിലെ പത്തുമണിക്കാണ് ചര്‍ച്ച നടക്കുക. തന്ത്രിസമാജം, അയ്യപ്പ സേവാസംഘം, യോഗക്ഷേമസഭ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. ചർച്ച മുൻ വിധിയോടെ അല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ വ്യക്തമാക്കി.

നിലവിലെ പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കണമെന്നും വിഷയം രാഷ്ട്രീയമാക്കി മാറ്റുന്നതിനോട് യോജിപ്പില്ലെന്നും പദ്മകുമാർ പറഞ്ഞു. ഈ മനോഭാവമാണ് ഭക്‍തര്‍ക്കുമുള്ളത്. പൂജകളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ല. പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തണം, മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ

അടുത്ത ലേഖനം
Show comments