അമ്പലം നിർമിക്കാൻ സ്വകാര്യസ്ഥലം വിട്ടുനൽകാത്തതിൽ സുവീരനെയും ഭാര്യയേയും വീട് കയറി ആക്രമിച്ചു, നടപടിയെടുക്കാതെ പോലീസ്

Webdunia
ചൊവ്വ, 22 ഫെബ്രുവരി 2022 (14:51 IST)
ദേശീയ അവാർഡ് ജേതാവായ സംവിധായകൻ സുവീരനെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്.  സംഗീത നാടക അക്കാദമിക്ക് വേണ്ടി അവതരിപ്പിക്കുന്ന നാടക പരിശീലനത്തിനായി വീട്ടിൽ പരിശീലന കളരി ഒരുക്കുന്നതിനിടെയാണ് സുവീരനും ഭാര്യയ്ക്കും നേരെ അക്രമണമുണ്ടായത്.
 
ഇക്കഴിഞ്ഞ ഫെബ്രുവരി 16നായിരുന്നു സുവീരനെയും ഭാര്യയെയും ഒരു സംഘം ആളുകൾ വീടുകയറി ആക്രമിച്ചത്. ഇവർ ആർഎസ്എസ് പ്രവർത്തകരാണെന്ന് സുവീരൻ പറയുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. പ്രതികളെ രണ്ട് പേരെ നേരിട്ട് അറിയാമെന്ന് സുവീരന്‍റെ ഭാര്യ അമൃത മൊഴി നൽകിയെങ്കിലും മോശം അനുഭവമാണ് പോലീസ് സ്റ്റേഷനിൽ നിന്നുണ്ടായതെന്ന് സുവീരൻ പറയുന്നു.
 
അമൃതയുടെ പേരിലുള്ള സ്ഥലത്തെ ഒരു തുളസിത്തറയുമായി ബന്ധപ്പെട്ട് നേരത്തെ ചില പ്രശ്നങ്ങളും കേസും ഉണ്ടായിരുന്നു. അമ്പലം നിർമിക്കാനായി ആ സ്ഥലം വിട്ട് നൽകണമെന്ന് നേരത്തെ ഒരു സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഇവർ വീട് കയറി അക്രമണം നടത്തിയതെന്ന് അമൃത പറയുന്നു. അതേസമയം അന്വേഷണം നടക്കുകയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നുമാണ് കുറ്റ്യാടി പൊലീസ് നൽകുന്ന വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments