Webdunia - Bharat's app for daily news and videos

Install App

ആരോപണ വിധേയരായ അധ്യാപകരെ സസ്പെൻഡ് ചെയ്തു; ഒടുവിൽ അധ്യാപകനും വായ് തുറന്നു, നെഹ്റു കോളേജിലെ ഇടിമുറി സത്യമോ?

ജിഷ്ണുവിന്റെ ആത്മഹത്യ; ആരോപണാ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

Webdunia
വ്യാഴം, 12 ജനുവരി 2017 (18:48 IST)
പാമ്പാടി നെഹ്റു കോളേജിലെ അധ്യാപകർക്ക് സസ്പെൻഷൻ. ജിഷ്ണു പ്രണോയ്‌യുടെ ആത്മഹത്യയെ തുടർന്ന് ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയാണ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തത്. വൈസ് പ്രിൻസിപ്പാൽ എൻ കെ ശക്തിവേൽ, അധ്യാപകൻ പ്രവീൺ, പി ആർ ഒ സഞ്ജയ് വിശ്വനാഥൻ എന്നിവർക്കെതിരെയാണ് മാനെജ്മെന്റിന്റെ നടപടി. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
 
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചു എന്നാരോപിച്ച് വിഷ്ണുവിനെ പരിഹസിച്ചയാളാണ് പ്രവീൺ എന്ന് വിദ്യാർത്ഥികൾ പറയുന്നു. ജിഷ്ണുവിനെ ഓഫീസില്‍ കൊണ്ടുപോയ അധ്യാപകന്‍ ഡീ ബാര്‍ നടപടികള്‍ ആരംഭിച്ചിരുന്നതായും ആരോപണമുണ്ട്. സംഭവത്തിന് ശേഷം ഹോസ്റ്റല്‍ മുറിയിലെത്തിയ ജിഷ്ണു കൈ ഞെരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിമരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാനായി ഹോസ്റ്റലില്‍ താമസിക്കുന്ന അതേ അധ്യാപകനെ തന്നെ വിളിച്ചെങ്കിലും താന്‍ വരില്ലെന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തതായും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു.
 
ഇതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ മാനേജ്‌മെന്റിന് വേറെ നിവൃത്തിയില്ലാതെ വരികയാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. അതേസമയം, മാനേജ്‌മെന്റിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ അധ്യാപകൻ ശിവശങ്കർ രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇദ്ദേഹം കാര്യങ്ങൾ വിശദമാക്കുന്നത്.
 
വൈസ് പ്രിൻസിപ്പാളിന്റേയും പി ആർ ഒ യുടെയും നേതൃത്വത്തിലാണ് പീഡനങ്ങൾ നടക്കുന്നത്. ആദ്യ ദിവസം മുതൽ എനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടിമുറിയെ കുറിച്ച് കൃത്യമായിട്ടറിയില്ലെങ്കിലും വൈസ് പ്രിൻസിപ്പാളിന്റെ മുറിയിൽ ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണെന്ന് വിദ്യാർത്ഥികൾ തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തിയാൽ ഇതുപോലെ നിരവധി കാര്യങ്ങൾ വെളിച്ചത്ത് വരുമെന്നും ശിവശങ്കർ പറയുന്നു.

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍; ലോക്‌സഭയില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കും

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

അടുത്ത ലേഖനം
Show comments