ഇ ശ്രീധരനെ ഒതുക്കാന്‍ ബി ജെ പിയില്‍ നീക്കം, ജയസാധ്യതയില്ലാത്ത സീറ്റുനല്‍കുമെന്ന് സൂചന

സുബിന്‍ ജോഷി
ചൊവ്വ, 2 മാര്‍ച്ച് 2021 (18:05 IST)
സമീപകാലത്ത് കേരള രാഷ്‌ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ രാഷ്ട്രീയ പ്രവേശമായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍റേത്. ബി ജെ പിയിലെത്തിയ ഉടന്‍ തന്നെ, അധികാരത്തിലെത്തിയാല്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു അദ്ദേഹം.
 
എന്നാല്‍ ഇപ്പോള്‍ ഇ ശ്രീധരനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇ ശ്രീധരന് കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പം ചില സംസ്ഥാന നേതാക്കളുടെ ഉറക്കം കെടുത്തുന്നുവത്രേ. അതുകൊണ്ടുതന്നെ തീരെ ജയസാധ്യതയില്ലാത്ത തൃപ്പൂണിത്തുറയില്‍ ഇ ശ്രീധരനെ മത്‌സരിപ്പിക്കാനാണ് നീക്കം.
 
പാലക്കാടോ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്‌സരിക്കാനായിരുന്നു ഇ ശ്രീധരന് താല്‍പ്പര്യം. എന്നാല്‍ ആ സീറ്റുകളൊന്നും നല്‍കാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവുന്നില്ല.
 
മെട്രോ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മെട്രോമാന്‍റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് അതിനായി പറയുന്ന ന്യായം. കേന്ദ്രനേതാക്കളുമായി ഇ ശ്രീധരനുള്ള അടുത്ത ബന്ധം തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് സംസ്ഥാനത്തെ പല നേതാക്കളും വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC Results : എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു : 99.07 % വിജയം

ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ, വിടി ബൽറാം: പുതുമുഖങ്ങൾക്ക് സാധ്യത, കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവം

എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ തുടരും: വി.ഡി.സതീശൻ

'ഇക്കാര്യം ഭാര്യയോടു പോലും ഇപ്പോൾ പറയരുത്'; സതീശനു ദേശീയ നേതൃത്വത്തിൽ നിന്ന് ഫോൺകോൾ, പറഞ്ഞപോലെ അനുസരിച്ചു

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലത്: കെ മുരളീധരന്‍

അടുത്ത ലേഖനം
Show comments