Webdunia - Bharat's app for daily news and videos

Install App

എൽഡിഎഫിന്റെ മേധാവിയായി കാനത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: രൂക്ഷ വിമര്‍ശനവുമായി ജയരാജൻ രംഗത്ത്

എൽഡിഎഫിന്റെ മേധാവിയായി കാനത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: ജയരാജൻ

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (20:12 IST)
എൽഡിഎഫിന്റെ മേധാവിയായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ ഫേസ്‌ബുക്കില്‍.

ആഭ്യന്തര വകുപ്പിനെതിരായ കാനത്തിന്റെ വിമർശനങ്ങൾ ഏല്ലാ സീമകളും ലംഘിക്കുന്നതാണ്. സർക്കാരിന്റെ പൊലീസ് നയം സുവ്യക്തമാണ്. ഒരു സമ്മർദ്ദത്തിനും വഴങ്ങുന്നതല്ല അതെന്നും ജയരാജന്‍ വ്യക്തമാക്കി.

ഇപി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-  

കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം പോലീസിന് നേരെയും ആദ്യന്തര വകുപ്പിന് നേരേയും നടത്തിയ വിമർശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്. ഇത്തരം ജൽപ്പനങ്ങൾ ഇടതുപക്ഷ മനസുള്ള കേരളീയർക്ക് ക്ഷമിക്കുവാൻ കഴിയുന്നതല്ല.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. എൽ ഡി എഫ് നയം പറയേണ്ടത് മുന്നണി ചർച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയിൽ എടുക്കില്ല എന്നോ എടുക്കും എന്നോ മുൻ‌കൂർ തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല.

മുന്നണിക്കകത്തു യുക്തമായ വേദിയിൽ അവതരിപ്പിക്കുന്നതിനു പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാമ്പ്യൻഷിപ് നേടാൻ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ല. എൽഡിഎഫ് സർക്കാരാണ് ഭരിക്കുന്നത്. സർക്കാരിനെയും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ വകുപ്പിനെയും ഘടകകക്ഷി നേതാവ് തന്നെ പരസ്യമായി ആക്ഷേപിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങൾ വേണ്ടി വരുന്നത്. സർക്കാരിന്റെ പോലീസ് നയം സുവ്യക്തമാണ്. ഒരു സമ്മർദ്ദത്തിനും വഴങ്ങുന്നതല്ല അത്. ജിഷ്ണു പ്രണോയി മരണമടഞ്ഞ കേസിൽ സർക്കാർ ചെയ്യാനാവുന്ന എല്ലാം ചെയ്തു എന്ന് ആവർത്തിച്ചു വ്യക്തമാക്കപ്പെട്ടിട്ടും മനസ്സിലാകാത്ത ആൾ കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിൻറെ വാക്കുകളിൽ ഒളിഞ്ഞു കിടക്കുന്ന അജണ്ട എന്താണെന്ന് ആ പാർട്ടി വ്യക്തമാക്കണം.

പഴയ കൂട്ടുകെട്ടിന്റെ ഓർമ്മ തികട്ടിത്തികട്ടി വരുന്നത് കൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നത്? പോലീസ് ഡി ജി പി യുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറാൻ പുറപ്പെട്ടവരെ ന്യായീകരിക്കാൻ എന്താണ് ന്യായം? സഖാവ് വി എസിനെ പരസ്യമായി അപകീർത്തിപ്പെടുത്താൻ തുനിഞ്ഞിറങ്ങുകയും വി എസി നെ സൃഷ്ടിച്ചത് താനാണെന്ന് അവകാശപ്പെട്ടു പരിഹാസ്യനാവുകയും ചെയ്യുന്ന ഷാജഹാന്റെ പുതിയ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നത്? വ്യത്യസ്തനാണെന്ന് തെളിയിക്കാൻ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തിൽ അല്ല എന്ന് കരുതാനാണ് ഇഷ്ടം.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ഈ തെറ്റുകള്‍ ചെയ്യരുത്

India vs Pakistan: വെള്ളവും രക്തവും ഒന്നിച്ചൊഴുകാത്തപ്പോൾ ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ല, ഏഷ്യാകപ്പിലെ ഇന്ത്യ- പാക് മത്സരത്തെ വിമർശിച്ച് അസദ്ദുദ്ദീൻ ഒവൈസി

യുഡിഎഫ് ശക്തമായി തിരിച്ചുവരും, 2026ൽ ഭരണം പിടിക്കും,ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന് വി ഡി സതീശൻ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം, പ്രതിയെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് കൊല്ലം സിറ്റി പോലീസ്

ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി തള്ളി

അടുത്ത ലേഖനം
Show comments